ദുബായ്: ഐസിസി ഏകദിന കളിക്കാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ഓപ്പണറും ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ടീം നായകനുമായ രോഹിത് ശര്‍മ്മക്ക് മുന്നേറ്റം. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രോഹിത് അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ശ്രീലങ്കക്കെതിരായ രണ്ടാം ഏകദിനത്തില്‍ നേടിയ ഇരട്ട സെഞ്ചുറിയാണ് രോഹിത്തിന് റാങ്കിങ്ങില്‍ മുന്നേറ്റം നല്‍കിയത്.
ഇതോടൊപ്പം ഐസിസി റാങ്കിങ്ങില്‍ രോഹിത്ത് ശര്‍മ്മ ആദ്യമായി 800 പോയിന്റും കടന്നു. ഇപ്പോള്‍ ഐസിസി റാങ്കിങ്ങില്‍ 825 പോയിന്റാണ് രോഹിത്തിന്. 2016 ഫെബ്രുവരിയില്‍ രോഹിത്ത് ശര്‍മ്മ ഐസിസി റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരുന്നു. മറ്റൊരു ഓപ്പണറായ ശിഖര്‍ ധവാന ഒരു സ്ഥാനം മുന്നേറി 14-ാം സ്ഥാനത്ത്. റാങ്കിങ്ങില്‍ വിരാട് കോഹ്ലിയാണ് ഒന്നാമത്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്സ് രണ്ടാമതും ഓസീസ് താരം ഡേവിഡ് വാര്‍ണര്‍ മൂന്നാമതും.
ഇന്ത്യന്‍ ബൗളര്‍ യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് എന്നിവരും റാങ്കിങ്ങില്‍ മുന്നേറി. പുതിയ റാങ്ക് അനുസരിച്ച് ചാഹല്‍ 23 സ്ഥാനങ്ങള്‍ മുന്നേറി 28ലെത്തിയപ്പോള്‍ കുല്‍ദീപ് 16 സ്ഥാനം കയറി കരിയര്‍ ബെസ്റ്റായ 56ലുമെത്തി. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യയും മികച്ച മുന്നേറ്റമുണ്ടാക്കി.
ഇന്ത്യന്‍ ബൗളര്‍ ചാഹല്‍ 28-ാമത്തെ സ്ഥാനത്ത് നിന്ന് 23-ാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കുല്‍ദീപ് യാദവ് 16 സ്ഥാനം മുന്നോട്ട് വന്ന് 56-ാം സ്ഥാനത്ത് എത്തി. പാക്ക് താരങ്ങളായ ഹസന് അലിയും ഇമ്രാന് താഹിറും ഒന്നും രണ്ടും സ്ഥാനം അലങ്കരിക്കുന്ന പട്ടികയില്‍ ജസ്പ്രീത് ബുംറ മൂന്നാമത്. ഓള് റൗണ്ടര്‍മാരുടെ പട്ടികയില്‍ ഹാര്‍ദിക് പാണ്ഡ്യയും നേട്ടമുണ്ടാക്കി. ഹാര്‍ദ്ദിക്ക് പാണ്ഡ്യ 10 സ്ഥാനങ്ങള്‍ വര്‍ദ്ധിപ്പിച്ച് 45-ാമത് സ്ഥാനത്ത് എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: