ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനും ലിവര്‍പൂളിനും ജയം.
ലിവര്‍പൂള്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് ബേണ്‍സ്മൗത്തിനെ തകര്‍ത്തപ്പോള്‍ വെസ്റ്റ് ബ്രോംവിച്ചിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുണൈറ്റഡ് കീഴടക്കി. യുണൈറ്റഡിനായി 27-ാം മിനിറ്റില്‍ റുമേലു ലുകാകും, 35-ാം മിനിറ്റില്‍ ജെസ്സെ ലിങ്ഗാര്‍ഡ് എന്നിവര്‍ ലക്ഷ്യം കണ്ടു.
77-ാം മിനിറ്റില്‍ ഗരെത്ത് ബാരി വെസ്റ്റ്ബ്രോംവിച്ചിന്റെ ആശ്വാസം. 18 കളികളില്‍ നിന്ന് 52 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന മാഞ്ചസ്റ്റര്‍ സിറ്റിക്ക് പിന്നില്‍ 41 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. 38 പോയിന്റുമായി ചെല്‍സി മൂന്നാമത്.
ബേണ്സ്മൗത്തിനെതിരെ 20-ാം മിനിറ്റില്‍ കുടീഞ്ഞോയാണ് ലിവര്‍പൂളിന്റെ ഗോള്‍വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 26-ാം മിനിറ്റില്‍ ഡീജാന്‍ ലോവ്റെന്സും 44-ാം മിനിറ്റില്‍ മുഹമ്മദ് സലാഹും 66-ാം മിനിറ്റില്‍ ഫിര്‍മീഞ്ഞോയും ലക്ഷ്യം കണ്ടു. വിജയത്തോടെ 34 പോയിന്റുമായി ലിവര്‍പൂള്‍ നാലാം സ്ഥാനത്തേക്കുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: