വടക്കാഞ്ചേരി: നഗരസഭാതിര്‍ത്തിയിലെ ഇരട്ടകുളങ്ങരയില്‍ യുവദമ്പതികളെ പണിതീരാത്ത വാടക വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.
നെല്ലികുന്ന് കോളനിയില്‍ പാലുമേല്പറമ്പില് വീട്ടില്‍ സുരാജ്(37), ഭാര്യ സൗമ്യ(32)എന്നിവരുടെ മൃതദേഹങ്ങള്‍ വീടിനുള്ളിലെ കിടപ്പ് മുറിയില്‍ കട്ടിലിന് താഴെ കണ്ടെത്തിയത്.
വടക്കാഞ്ചേരി ആക്ട്സ് ബ്രാഞ്ചിലെ വളണ്ടിയറും, ഒന്നാംകല്ല് സെന്ററില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരുന്ന ആളുമാണ് സുരാജ്. നാട്ടില്‍ ഏറെ പ്രിയപ്പെട്ടവനുമായിരുന്നു. ഇന്ന് കാലത്ത് ഏഴോടെ ഇദ്ദേഹത്തെ ഇരട്ടകുളങ്ങരയില്‍ കണ്ടവരുണ്ട്. 8 മണിയോടെ വീട്ടില്‍ തിരിച്ചെത്തിയ സുരാജ് ഭാര്യയോടൊപ്പം ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.
വീടിനുള്ളില്‍നിന്ന് 10 ലിറ്റര്‍ കൊള്ളുന്ന മണ്ണെണ്ണ കന്നാസ് കണ്ടെടുത്തിട്ടുണ്ട്. വീടിനുള്ളിലെ കിടപ്പുമുറിയും കത്തി നശിച്ചു. ഏതാനും ഗൃഹോപകരണങ്ങളും കത്തിയമര്‍ന്നു. വീടിന്റെ മുന്‍വശത്ത് ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി വീടിനുള്ളിലേക്ക് ഓടികയറുകയാണെന്നാണ് കരുതുന്നത്. വടക്കാഞ്ചേരിപോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. നിവ്യയാണ് സുരാജ്-സൗമ്യ ദമ്പതികളുടെ ഏകമകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: