നെടുങ്കണ്ടം: നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റിടിച്ച് തകര്‍ത്തു. പട്ടണത്തെ ഒരു രാവും പകലും ഇരുട്ടിലാക്കിയതില് വ്യാപക പ്രതിഷേധം. നെടുങ്കണ്ടം കിഴക്കേ കവലയിലാണ് ഞായറാഴ്ച രാത്രി 11.30 മുതല്‍ ഇന്നലെ വൈകിട്ട് 5 വരെ വൈദ്യുതി മുടക്കിയത്.
കിഴക്കേകവല എസ്ഡിഎസ്കൂള് ജങ്ഷനിലെ വൈദ്യുതി പോസ്റ്റാണ് കാര്‍ ഇടിച്ച് തകര്‍ത്തത്. സമീപത്ത് നിന്ന് ഓടിക്കുടിയ നാട്ടുകാരില്‍ ചിലരാണ് കാറിനുള്ളില്‍ നിന്ന് ഡ്രൈവറെ രക്ഷപെടുത്തിയത്. എന്നാല്‍ കാര്‍ ഉടമകൂടിയായ ഡ്രൈവര്‍ അപ്പോഴേക്കും ഓടി മറഞ്ഞു. ചില രാഷ്ട്രീയ ബന്ധം ഉപയോഗിച്ച് കേസ് ഇല്ലാതാക്കുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് നടുറോഡില്‍ വീണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. വൈദ്യുതിബോര്‍ഡ് ജീവനക്കാരും പോലീസും നാട്ടുകാരുമെത്തി വൈദ്യുതിബന്ധം വിഛേദിച്ചാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ഇന്നലെ രാവിലെ തന്നെ വൈദ്യുതി ബോര്‍ഡ് ജീവനക്കാരെത്തി പുതിയ പോസറ്റ് കുഴിച്ചിടുകയും പൊട്ടിവീണ കമ്പികള്‍ മാറ്റി പുതിയ ലൈന്‍ വലിക്കുകയും ചെയ്തു.
എന്നാല്‍ ഉച്ചയോടെ ലൈനിലെ പണികള്‍ തീര്‍ന്നെങ്കിലും ചാര്‍ജ് ചെയ്തത് അഞ്ചുമണിക്ക് ശേഷമായിരുന്നു. ഇത് സംബന്ധിച്ച് ബോര്‍ഡില്‍ വിളിച്ച് അന്വേഷിച്ചപ്പോള്‍ കല്ലാര്‍ സെക്ഷന്‍ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞത് സംഭങ്ങള്‍ ഒന്നും താന്‍ അറിഞ്ഞില്ലെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: