കോട്ടയം: ക്രിസ്തുമസിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ അവശ്യസാധനങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കാന്‍ സപ്ലൈകോ ഒരുങ്ങി.
കഴിഞ്ഞ ദിവസം ആരംഭിച്ച ക്രിസ്തുമസ് ചന്തയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു തുടങ്ങി. 24 വരെയാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. നിലവില്‍ സപ്ലൈകോ വില്‍പ്പന നടത്തുന്ന സബ്സിഡിയില്ലാത്ത ഉല്പങ്ങള്ക്ക് ജിഎസ്ടിയുടെ പേരില്‍ വില വര്‍ദ്ധിപ്പിച്ചിട്ടില്ല. ജിഎസ്ടിയുടെ പേരില്‍ പൊതുവിപണിയില്‍ ഉണ്ടാകാനിടയുള്ള വിലക്കയറ്റം നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥരുടെ പരിശോധനയുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു.
വില നിയന്ത്രണത്തിനായി പ്രത്യേക ‘അരിക്കട’കളും സപ്ലൈകോയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇവ കൂടാതെ കേക്കുകള്‍, നക്ഷത്രങ്ങള്‍ തുടങ്ങിയവയും ഇവിടെയുണ്ട്. ജയ അരിയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. സബ്സിഡി നല്കുന്ന പഞ്ചസാര ഒരു കിലോയ്ക്ക് 22 ഉം സബ്സിഡിയില്ലാത്തതിന് 42രൂപയുമാണ് സപ്ലൈകോയിലെ വില. പൊതുവിപണിയില്‍ 44 രൂപയിലധികമാണ് വിലയീടാക്കുന്നത്.
ഉത്സവ സീസണ് പ്രമാണിച്ച് സപ്ലൈകോ മാവേലിസ്റ്റോറുകള്ക്ക് പുറമേ ജില്ലയില്‍ ബാങ്കുകളുടെയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അവശ്യസാധനങ്ങള്‍ക്കായി ചന്തകള്‍ തുറന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: