ജനങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് ഗുജറാത്ത് ജനത തക്കതിരിച്ചടി നല്കി. മുമ്പ് മതന്യൂനപക്ഷങ്ങളെ കൂട്ടുപിടിച്ചെങ്കില് ഇപ്പോള്‍ മതത്തിനുള്ളിലെ ജാതീയത ആളിക്കത്തിച്ച് വോട്ട് നേടാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തിയത്. ഈ തരംതാണ നീക്കത്തിന് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും വോട്ടര്‍മാര്‍ മറുപടി നല്കി.
ഗുജറാത്ത് സമൂഹത്തെ വ്യക്തമായ രണ്ടു ചേരിയിലാക്കാന്‍ കോണ്‍ഗ്രസും ഇടതു പക്ഷവും ശ്രമിച്ചു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജപി ഒരുഭാഗത്തും മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ മറുഭാഗത്തും ഒത്തു കൂടാനുള്ള നീക്കത്തിലായിരുന്നു. ഈ കൂട്ടുകെട്ടിന്റെ പരീക്ഷണ ശാലയായിരുന്നു ഗുജറാത്ത്, ഹിമാചല്‍ നിയമസഭാ തെരഞ്ഞെടുപ്പ്. ഈ അവിശുദ്ധ കൂട്ടുകെട്ടിനെ വോട്ടര്‍മാര്‍ തോല്പ്പിച്ചതോടൊപ്പം സാധാരണ ജനങ്ങള്‍ ബിജെപിയ്ക്കൊപ്പമാണെന്ന് തെളിയിക്കുകയും ചെയ്തു.
ജിഎസ്ടിയ്ക്കെതിരെ നടത്തിയ കുപ്രചാരണങ്ങള്‍ക്കും കനത്ത തിരിച്ചടി ലഭിച്ചു.ഗുജറാത്തിലെ വ്യാവസായിക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനും കൂട്ടര്‍ക്കും ലഭിച്ച കനത്ത തോല്‍വി ഇത് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: