കൊച്ചി: പാവക്കുളം മഹാദേവക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടന്ന 12-ാമത് രവീന്ദ്രസംഗീതോത്സവം ഗാനരചയിതാവ് അര്ജ്ജുനന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. രവീന്ദ്രന്‍മാസ്റ്ററുടെ ഗാനങ്ങള്‍ അനശ്വരമാണെന്ന് ഉദ്ഘാടനത്തോടനുബന്ധിച്ച് അര്ജ്ജുനന് മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. കവി എസ്. രമേശന്‍നായര്‍ മുഖ്യപ്രഭാഷണം നടത്തി. സംഗീത സംവിധായകന് ബേണി, ഗായകന് ദേവദാസ് നമ്പലാട്ട്, രവീന്ദ്രന് മാസ്റ്ററുടെ ഭാര്യ ശോഭ രവീന്ദ്രന്, ഡോ.ശിവജി, ക്ഷേത്രം പ്രസിഡന്റ് കെ.എ.എസ്. പണിക്കര്‍, സെക്രട്ടറി കെ.പി. മാധവന് കുട്ടി, രാമകൃഷ്ണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
രവീന്ദ്രന് മാസ്റ്റര്‍ ഈണം നല്കിയ ഏഴു സ്വരങ്ങളും തഴുകി വരുന്നൊരു ഗാനം, ഗാനം ആലപിച്ച് ദേവദാസ് തമ്പലാട്ട് സംഗീതോത്സവത്തിന്റെ വേദിയില്‍ ആദ്യഗാനം പാടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 90 ഓളം ഗായകര്‍ തുടര്‍ന്ന് രവീന്ദ്രന് മാസ്റ്റര്‍ ഈണം നല്കിയ ഗാനങ്ങള്‍ ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: