തിരുവനന്തപുരം: ഹിന്ദുസംസ്കാരത്തിനും പ്രവര്‍ത്തനങ്ങള്‍ക്കും വിഘാതം നേരിടുന്ന കാലഘട്ടമാണ് ഇപ്പോഴത്തേതെന്ന് ചേങ്കോട്ടുകോണം ശ്രീരാമദാസമിഷന്‍ പ്രസിഡന്റ് സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി.ഹിന്ദു ധര്‍മപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ജനുവരി പത്ത് മുതല്‍ പതിനേഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന അയ്യപ്പദര്‍ശനം പരിപാടിയുടെയും ഹിന്ദു മഹാസമ്മേളനത്തിന്റെയും സ്വാഗതസംഘ കാര്യാലയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴത്തെ കാലഘട്ടത്തില്‍ നമ്മുടെ സംസ്കാരത്തെക്കുറിച്ച് ജനങ്ങളെ കൂടുതല്‍ ജാഗരൂകരാക്കണം. കഴിഞ്ഞ ആറ് വര്‍ഷവും സംസ്കാരത്തെയും പൈത്യകത്തെയും കുറിച്ച് ബോധവാന്മാരാക്കിയ പ്രസ്ഥാനമാണ് അനന്തപുരി ഹിന്ദു ധര്‍മ്മ പരിഷത്തെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹിന്ദു മഹാസമ്മേളനം തടസ്സപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ച് പരാജയപ്പെട്ടെന്ന് ഹിന്ദു ധര്‍മപരിഷത്ത് പ്രസിഡന്റ് എം.ഗോപാല്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു.1983ലാണ് ആദ്യമായി സ്വാമി സത്യാനന്ദ സരസ്വതി ഹിന്ദുമഹാസമ്മേളനം ആരംഭിച്ചതെന്നും ലോകം മുഴുവന്‍ അറിയപ്പെടുന്ന പരിപാടിയായിരുന്നു അതെന്നും അദ്ദേഹം പറഞ്ഞു.എസ്.രാജശേഖരന് നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.സുധാകരന്,കെ.രാജശേഖരന്, പി.അശോക് കുമാര്‍,
പ്രതികരിക്കാൻ ഇവിടെ എഴുതുക: