പാറശ്ശാല: ഡിസംബര്‍ മാസത്തില്‍ പാറശ്ശാല ജോയന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയില്‍ നിരവധി കേസുകളിലായി 186 വാഹനങ്ങള്‍ പരിശോധനയില്‍ പിടികൂടി. 3,34,100 രൂപ പിഴയീടാക്കി. സമാന്തര സര്‍വ്വീസ്, ഓവര്‍ലോഡ്, ഹെല്‍മെറ്റ് ധരിക്കാത്തത്, ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍, ടാക്സ് അടയ്ക്കാത്തത്, ഫിറ്റ്നസ് ഇല്ലാത്തത്, സ്പീഡ് ഗവര്‍ണ്ണര്‍ ഇല്ലാത്തവര്‍, സ്പീഡ് ഗവര്‍ണ്ണര്‍ ടിമ്പര്‍ ചെയ്ത് ഉപയോഗിച്ചവര്‍, എയര്‍ഹോണ്‍ ഉപയോഗിച്ചവര്‍, ലൈസന്‍സ് ഇല്ലാത്തവര്‍, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചവര്‍, വാഹനത്തില്‍ അംഗീകാരമില്ലാതെ രൂപമാറ്റം വരുത്തി ഉപയോഗിച്ചവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് 186 വാഹനങ്ങള്‍ പിടികൂടി പിഴ ചുമത്തിയത്.
സമാന്തര സര്‍വീസ് വിവിധ റൂട്ടുകളില്‍ നടത്തിയ 13 ഓളം വാഹനങ്ങളും വാഹനങ്ങളില്‍ അമിതഭാരം കയറ്റിവന്ന 28 വാഹനങ്ങളും ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ച 80 വാഹനങ്ങളും ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടിയ 11 വാഹനങ്ങളും ടാക്സ് അടക്കാതെ ഓടിയ 12 വാഹനങ്ങളും ഫിറ്റ്നസ് ഇല്ലാതെ ഓടിയ 16 വാഹനങ്ങളും വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച 16 പേരെയും എയര്‍ഹോണ്‍ ഉപയോഗിച്ച 4 വാഹനങ്ങളും ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച 27 പേരെയും വാഹനത്തില്‍ രൂപമാറ്റം വരുത്തി ഓടിച്ച 11 വാഹനങ്ങളും സ്പീഡ് ഗവര്‍ണ്ണര്‍ ടമ്പര്‍ ചെയ്ത് ഓടിച്ച 4 വാഹനങ്ങളും പിടികൂടി പിഴ ചുമത്തി. വിവിധ ആക്സിഡന്റ് കേസ്സുകളില്‍ കുറ്റാരോപിതരായ 14 പേര്‍ക്കെതിരെ ലൈസന്‍സ് സസ്പെന്ഷന് നടപടിക്ക് ശുപാര്‍ശയും ചെയ്തിട്ടുണ്ട്. എംവിഎംമാരായ എം. അന്‍വര്‍, കെ. അരുണ്‍കുമാര്‍, എഎംവിമാരായ കെ. ബിനോയ്, കെ. സുനില്‍, അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധന വീണ്ടും കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: