കോട്ടയം: കഴിഞ്ഞ വര്‍ഷത്തെ ജില്ലയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് സംബന്ധിച്ച പോലീസിന്റെ കണക്ക് പുറത്തായി. ജില്ലയില്‍ കൊലപാതകങ്ങള്‍ കുറഞ്ഞപ്പോള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അക്രമങ്ങള്‍ കൂടി. മോഷണം, തട്ടിക്കൊണ്ട് പോകല്‍, ബലാല്‍ത്സംഗം തുടങ്ങിയവയുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസം ഉണ്ടായിട്ടില്ല. ഏറ്റവും അവസാനം പുറത്തിറങ്ങിയ കണക്കുകള്‍ പ്രകാരം 21, 288 കുറ്റകൃത്യങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയില്‍ കഴിഞ്ഞ വര്‍ഷം 10 കൊലപാതകങ്ങളാണ് ഉണ്ടായത്. മുന്‍ വര്‍ഷം കൊലപാതക നിരക്ക് 22 ആണ്. ഇതിന് മുമ്പ് ഏറ്റവും കുറഞ്ഞ നിരക്ക് 2014-ല്‍ ആണ് . അന്ന് 18 കൊലപാതകങ്ങളാണ് നടന്നത്.കൊലപാതക ശ്രമ കേസിലും നേരിയ കുറവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 31 കേസയായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുമ്പത്തേ വര്‍ഷം 36 കേസുകളാണ് ഉണ്ടായത്. മാങ്ങാനത്ത് യുവാവിനെ ഭര്‍ത്താവും ഭാര്യയും ചേര്‍ന്ന് വെട്ടി നുറുക്കി കൊന്ന കേസാണ് പ്രമാദമായ കൊലപാതക കേസുകളിലൊന്ന്. കൊലപാതകങ്ങളും കൊലപാതകശ്രമങ്ങളും കുറഞ്ഞത് പോലീസിന് ആശ്വാസമായെങ്കിലും മറ്റ് കേസുകളില്‍ ഈ കുറവ് ദൃശ്യമല്ല.
പോയ വര്‍ഷം ആഗസ്്റ്റ് വരെ 73 ബലാല്‍ത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുന്‍ വര്‍ഷം ഇവയുടെ എണ്ണം 80 ആയിരുന്നു. നാല് മാസത്തെ കണക്കുകള്‍ കൂടി ഇനിയും ലഭിക്കാനുണ്ട് . തട്ടികൊണ്ട് പോകല്‍ കേസുകള്‍ കഴിഞ്ഞ വര്‍ഷം 12 ആയിരുന്നുവെങ്കില്‍ ആഗസ്റ്റ് വരെ 14 എണ്ണമായി. കലാപങ്ങളുടെ കാര്യത്തിലും ജില്ല പിന്നില്‍ അല്ല. കഴിഞ്ഞ വര്‍ഷം 164 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ട് മുന്‍പ് വര്‍ഷം 215 എണ്ണമായിരുന്നു. അവസാന കണക്കുകള്‍ ലഭിക്കുന്നതേയുള്ളു. കഴിഞ്ഞ വര്‍ഷം 36 വാഹന മോഷണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തുവെങ്കില്‍ തൊട്ട് മുമ്പ് വര്‍ഷം 56 ആണ്.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ അപമാനിച്ച കേസുകളാണ് കൂടുതലും റിപ്പോര്‍ട്ട് ചെയ്തത്. 151 കേസുകളാണ് ആഗസ്റ്റ് വരെ ഉണ്ടായത്. ഭര്‍തൃ പീഡന കേസുകള്‍ 75 എണ്ണം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 20 ലൈംഗിക അതിക്രമങ്ങളും ഉണ്ടായി. ഇവയുടെ അവസാന കണക്കുകള്‍ പുറത്ത് വരുന്നതേയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: