ഏറ്റുമാനൂര്‍: ഭാരതം എന്നാല്‍ അറിവില്‍ ജീവിക്കുന്നവരുടെ നാട് എന്നാണ് അര്‍ത്ഥം. ഋഷഭ ദേവന്റെ മകന് ഭരത ചക്രവര്‍ത്തി ഭരിച്ചതിനാലാണ് ഭാരതത്തിന് ആ പേര് വന്നത്. ഭാരതം സഹിഷ്ണുതയുടെ നാടാണ്. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്നു വരുന്ന സനാതന ഭാഗവത സപ്താഹത്തിന്റെ മൂന്നാം ദിവസം സ്വാമി ഉദിത് ചൈതന്യ നടത്തിയ പ്രഭാഷണത്തില്‍ പറഞ്ഞു.
ഹിന്ദു സംസ്കാരം ഉള്ള ഭാരതത്തില്‍ ഹൈന്ദവ ജനതയുടെ സഹിഷ്ണുത ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ്. ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കാന്‍ ദേവസ്വവും സര്‍ക്കാരും കാണിച്ച ധൃതിയും ആവേശവുമൊന്നും ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്നത് ഈ സര്‍ക്കാര്‍ കാണിക്കുകയില്ല. പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ വന്‍ അഴിമതി ആണെന്ന് പറഞ്ഞ നിമിഷം തന്നെ ആ ക്ഷേത്രം പിടിച്ചെടുക്കാന്‍ പോലീസിനെ നിയോഗിച്ച നടപടിയെ ഹിന്ദുസമൂഹം അപലപിച്ചപ്പോള്‍ ക്രിസ്ത്യന്‍ ദേവസ്വം ബോര്‍ഡ് സ്ഥാപിക്കുന്നതിന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട ക്രിസ്ത്യന്‍ സഭാ തലവന്‍ ക്രിസ്ത്യന്‍ പള്ളികളില്‍ നടക്കുന്നത് വന്‍അഴിമതിയാണെന്ന് സമ്മതിക്കുകയാണ് ഉണ്ടായത്. എന്നാല്‍ സര്‍ക്കാരിന്റെ ഭഗത്തുനിന്നും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കാരണം ഹിന്ദുക്കള്‍ മാത്രമേ മതേതരത്വം സംരക്ഷിക്കാന്‍ ബാധിതരായിട്ടുള്ളു.
സര്‍ക്കാര്‍ ഇങ്ങനെയൊരു ദേവസ്വം ബോര്‍ഡ് നടപ്പിലാക്കിയാല്‍ അത് മതപ്രീണന നയത്തിന് വിരുദ്ധമാണ്. ഇന്ന് ഭാരതത്തില്‍ മതേതരത്വം എന്നൊന്നില്ല. ഇവിടെ അതിനു പകരമുള്ളത് മത പ്രീണന നയമാണ്. കാലഘട്ടത്തിനനുസരിച്ച് പറയുകയാണെങ്കില്‍ ന്യൂനപക്ഷങ്ങളായി ആനുകൂല്യം കൈപ്പറ്റുന്നവര്‍ ഭൂരിപക്ഷമാവുകയും ചെയ്യുന്നു. ഇത് ഹിന്ദുക്കള്‍ തിരിച്ചറിയണം. മതേതരത്വം സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഹിന്ദുക്കളുടെ മാത്രമല്ല, എല്ലാ ജനങ്ങളുടെയും കര്‍ത്തവ്യമാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന പ്രീണന നയം വോട്ട്ബാങ്ക് തേടിയുള്ളതാണ്.
സമൂഹത്തില്‍ പലവിധത്തിലുണ്ടാകുന്ന അസ്വസ്ഥമായ ചിന്തകളില്‍ നിന്നും പുറത്തുകടക്കുകയാണ് ജീവിതം കൊണ്ട് അര്‍ത്ഥമാക്കുന്നത്. അസ്വസ്ഥ ചിന്തകള്‍ അലട്ടാത്ത മനസ്സിനെ നാം തന്നെ രൂപപ്പെടുത്തിയെടുക്കണം. അതിന് ചിന്തകളുടെ ശ്രദ്ധമാറ്റാന്‍ പഠിക്കണം. അന്തര്‍മുഖത്വം പരിശീലിക്കണം. ധ്രുവചരിതത്തെക്കുറിച്ചും ഋഷഭ യോഗീശ്വര ചരിതത്തെക്കുറിച്ചും അജനാഭം എന്ന ഭാരതവര്‍ഷത്തെക്കുറിച്ചും സ്വാമി സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: