ലാഹോര്‍: യൂട്യൂബ് ഉള്‍പ്പെടെ ഇരുപതിനായിരത്തോളം വെബ് സൈറ്റുകള്‍ക്ക് പാക്കിസ്ഥാനില്‍ നിരോധനം ഏര്‍പ്പെടുത്തി. ഇന്നസെന്‍സ് ഓഫ് മുസ്ലീം എന്ന വിവാദ സിനിമ പ്രസിദ്ധീകരിച്ച സൈറ്റുകള്‍ക്കാണ് പാക് സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഇസ്ലാം വിരുദ്ധ സിനിമ പ്രസിദ്ധീകരിച്ച ഏകദേശം ഇരുപതിനായിരത്തോളം വെബ്സൈറ്റുകളും ബ്ലോഗുകള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുന്നതായി പാക്കിസ്ഥാന് ടെലികമ്മ്യൂണിക്കേഷന്‍ അതോറിറ്റി ( പിടിഎ) അറിയിച്ചു. വിവാദ സിനിമ പ്രദര്‍ശിപ്പിച്ച സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന കോടതി ഉത്തരവ് കര്‍ശനമായി പാലിക്കുമെന്നും പാക് അധികൃതര്‍ അറിയിച്ചു.
സൈറ്റുകളുടെ നിരോധനത്തിന് സമയ പരിധിയില്ലെന്നും പിടിഎ അറിയിച്ചു. ഇന്റര്‍നെറ്റില്‍ നിന്ന് വിവാദ സിനിമക്ക് നിരോധനം ഏര്‍പ്പെടുത്തുന്നതിലും അവ നീക്കം ചെയ്യുന്നതിലും പിടിഎ ചെയര്മാന് പരാജയപ്പെട്ടെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ കേസെടുക്കാന്‍ ലാഹോര്‍ സെഷന്‍സ് കോടതി ഉത്തരവിട്ടിരുന്നു.
വിവാദ സിനിമക്കെതിരെ പാക്കിസ്ഥാനില്‍ നടന്ന വിവിധ പ്രധിഷേധ പ്രകടനങ്ങളിലും മറ്റുമായി 23 ളം പേര് കൊല്ലപ്പെട്ടിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. യു ടൂബിനേര്പ്പെടുത്തിയ നിരോധനം ഭാവിയില്‍ നീക്കുമെന്നും പിടിഎ അധികൃതരറിയിച്ചു. യു ടൂബില്‍ നിന്ന് വിവാദ സിനിമ നീക്കം ചെയ്യുന്നതു വരെയായിരിക്കും നിരോധനം.
സിനിമക്കെതിരെയുള്ള പാക് ജനതയുടെ വിരോധം നീങ്ങുന്നതുവരെ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്ക്കേര്പ്പെടുത്തിയ ഉപരോധം പിന്‍വലിക്കില്ലെന്നും പിടിഎ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: