കൊച്ചി: സ്വര്‍ണ പണയത്തിന് 13 ശതമാനത്തിലേറെ വാര്‍ഷിക പലിശ ഈടാക്കിയാല്‍ മൂന്നു വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കുന്ന നിയമം സംസ്ഥാനത്ത് നിലവില്‍ വന്നു. അമിത പലിശ ഈടാക്കുന്നതിനെതിരെ സിവില്കോടതിയിലും പോലീസിലും പരാതി നല്‍കാനും ഇതു സംബന്ധിച്ച ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കുന്നുണ്ട്.
സ്വര്‍ണ പണയത്തിന് അമിത പലിശ ഈടാക്കുന്നത് തടയുന്നതിനുള്ള ബില്‍ കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച് നിയമമാക്കാനായിരുന്നു സര്‍ക്കാര്‍ ഉദ്ദേശിച്ചത്. എന്നാല്‍ സഭാ സമ്മേളനം ചുരുക്കിയതിനെ തുടര്‍ന്ന് നിയമം ഓര്‍ഡിനന്‍സായി കൊണ്ടു വരികയായിരുന്നു.
സ്വര്‍ണ പണയത്തിന് നിലവില്‍ 36 ശതമാനം വരെ വാര്‍ഷിക പലിശ ഈടാക്കുന്നവരുണ്ട്. പുതിയ നിയമം അനുസരിച്ച് വാണിജ്യ ബാങ്കുകളേക്കാള്‍ പരമാവധി രണ്ട് ശതമാനം പലിശയേ അധികം ഈടാക്കാനാവൂ. നിലവില്‍ വാണിജ്യ ബാങ്കുകളുടെ സ്വര്‍ണ പണയ പലിശ 11 ശതമാനമാണ്. ഈ സാഹചര്യത്തിലാണ് 13 ശതമാനത്തിലേറെ പലിശ ഈടാക്കിയാല്‍ ശിക്ഷാര്‍ഹമാകുന്നത്.
ഒരു ലക്ഷം രൂപവരെയുള്ള തുകയ്ക്ക് അമിത പലിശ ഈടാക്കിയാല്‍ മുന്‍സിഫ് കോറ്റതിയേയും അതില്‍ കൂടുതലുള്ള തുകയ്ക്ക് സബ് കോടതിയേയും സമീപിക്കാം. കോടതിയെ സമീപിക്കും മുമ്പ് നിയമപ്രകാരമുള്ള അറിയിപ്പ് അമിത പലിശ ഈടാക്കുന്നവരെ അറിയിക്കണം. ആറ് മാസത്തെ സ്വര്‍ണ പണയത്തിന് പത്ത് ശതമാനത്തിലേറെ വാര്‍ഷിക പലിശ ഈടാക്കാന്‍ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: