കോതമംഗലം: കോതമംഗലത്ത് പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേരടക്കം പത്ത് പ്രതികള്‍ അറസ്റ്റിലായി.
നേര്യമംഗലം 90 സെന്റ് കോളനിയില്‍ നായ്ക്കന്കുടി വീട്ടില്‍ ഇബ്രാഹിം (20), കോതമംഗലം ഇളമ്പ്ര വള്ളോച്ചതി വീട്ടില്‍ അബൂബക്കര്‍ സിദ്ദിഖ് (20), ചേലാട് ഇലവുംപറമ്പില്‍ ചിറങ്ങരവീട്ടില് ബൈജു (25), ഏനാനല്ലൂര്‍ പുളിന്താനം സ്വദേശി വെണ്ണന് ചിറയില്‍ സ്മിനു (27), വാരപ്പെട്ടി വെള്ളാപ്പിള്ളി വീട്ടില്‍ സനൂപ് (23), വാരപ്പെട്ടി ഞാവക്കാട്ട് വീട്ടില്‍ സനീര്‍ (22), സിആര്‍പി പോലീസ് കോണ്‍സ്റ്റബിളും കൊല്ലം പത്തനാപുരം സ്വദേശി നേര്യമംഗലത്ത് മുരളി മന്ദിരത്തില്‍ വാടകയ്ക്ക് താമസിക്കുന്നയാളുമായ മിഥുന് (23) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ത്ഥികളുമാണ് പോലീസ് പിടിയിലായത്.
ഒക്ടോബര്‍ മൂന്നിന് കോതമംഗലം ചെറിയപള്ളി പെരുന്നാളിന് എത്തിയ ഭൂതത്താന്‍കെട്ട് സ്വദേശിനിയായ പതിനാറ് വയസുകാരി പെണ്‍കുട്ടിയെ പരിചയപ്പെട്ട മൂന്നാംപ്രതി പ്രായപൂര്‍ത്തിയാകാത്ത യുവാവ് തന്ത്രപരമായി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോവുകയും തുടര്‍ന്ന് കൂട്ടുകാരായ മൂന്നുപേര്‍ ചേര്‍ന്ന് ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി കോതമംഗലം മൂന്നാര്‍ റൂട്ടില്‍ നേര്യമംഗലത്ത് ആളൊഴിഞ്ഞ സ്ഥലത്തുവച്ച് പീഡിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ നാലിന് ഇവരുടെ കൂട്ടുകാരനും പ്രായപൂര്‍ത്തിയാകാത്ത യുവാവും ബൈക്കില്‍ കൊണ്ടുപോയി കോതമംഗലം എംഎ കോളേജ് കോഴിപ്പിള്ളി റോഡില്‍ വിജനമായ പ്രദേശത്തുവെച്ചും പീഡിപ്പിച്ചു. ഒക്ടോബര്‍ പത്തിന് ഇയാളുടെ സഹപാഠിയും പ്രായപൂര്‍ത്തിയാകാത്ത യുവാവുമായ പ്രതി നേര്യമംഗലത്തുള്ള ഇബ്രാഹിമിന്റെ വീട്ടില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി. തുടര്‍ന്ന് മിഥുന്, ഇബ്രാഹിം, സിദ്ദിഖ് എന്നിവരുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.
തുടര്‍ന്ന് ഒക്ടോബര്‍ 11ന് മൂവാറ്റുപുഴ കായനാട്ടുള്ള ബൈജുവിന്റെ വസതിയില്‍ വെച്ച് ബൈജു, സ്മിനു എന്നിവരും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാനസിക വിഭ്രാന്തിയുള്ളവരാണെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ സംശയം തോന്നിയ അമ്മാവന് ആലുവ വനിതാ സെല്ലില്‍ പരാതി നല്‍കുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ചോദ്യം ചെയ്തു. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ പോലീസ് പെണ്‍കുട്ടിയുടെ മൊബെയില്‍ ഫോണിലുള്ള നമ്പറിലേക്ക് തന്ത്രത്തില്‍ പ്രതികളെ വിളിച്ചുവരുത്തി വലയില്‍ കുരുക്കുകയായിരുന്നു. പീഡനത്തില്‍ ഉള്‍പ്പെട്ട പത്ത് പ്രതികളും പോലീസ് പിടിയിലായിട്ടുണ്ട്. ഇവരെ നാളെ കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിയെ ജുവനെയില്‍ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പീഡനത്തിനുപയോഗിച്ച കാര്‍, ഓട്ടോറിക്ഷ, ബൈക്ക് എന്നീ വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
കോതമംഗലം സിഐ കെ.പി.ജോസ്, എസ്ഐ എം.ഡി.ജോര്‍ജ്, എഎസ്ഐ വി.ജെ.ജോര്‍ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.കെ.അബ്ദുള്‍ സത്താര്‍, സജിജോണ്‍, ബിനു.കെ.എന്‍, അനില്‍ കുമാര്‍, എല്‍ദോ.സി.കെ എന്നിവര്‍ കേസന്വേഷണത്തിന് നേതൃത്വം നല്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: