ലണ്ടന്‍: ബ്രിട്ടീഷ് എഴുത്തുകാരി ഹിലരി മാന്റലിന് 2012ലെ മാന്‍ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കി. ബ്രിങ് അപ് ദ ബോഡീസ് എന്ന നോവലിനാണ് പുരസ്കാരം. ഇത് രണ്ടാം തവണയാണ് ഹിലരി ബുക്കര്‍ പ്രൈസ് നേടുന്നത്. ബുക്കര്‍ പ്രൈസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എഴുത്തുകാരി രണ്ടു തവണ ഈ പുരസ്കാരം നേടുന്നത്
ഏതാണ്ട് 42.57 ലക്ഷം രൂപയാണ് സമ്മാനത്തുക. ഇംഗ്ലീഷില്‍ എഴുതപ്പെട്ട മനോഹര ഗദ്യം എന്നാണ് പുരസ്കാര സമിതി ചെയര്മാന് ഹിലരി മന്റലിന്റെ നോവലിനെ വിശേഷിപ്പിച്ചത്. വൂള്‍ഫ് ഹാള്‍ എന്ന കൃതിയ്ക്ക് 2009ലാണ് ഹിലരി മാന്റലിന് നേരത്തേ ബുക്കര്‍ പ്രൈസ് കരസ്ഥമാക്കിയത്. ഇതിന് മുമ്പ് രണ്ട് പേര് മാത്രമാണ് ഇരട്ട ബുക്കറിന് അര്ഹമായിട്ടുള്ളത്.
ബ്രിട്ടനിലെ രാജാവായിരുന്ന ഹെന്റി എട്ടാമന്റെ സെക്രട്ടറിയുടെ കഥയാണ് ബ്രിങ് അപ് ദ ബോഡീസ് എന്ന നോവല്‍ പറയുന്നത്. ഹെന്റി എട്ടാമന്റെ കാലത്തെ തന്നെ കഥ പറയുന്നതാണ് നേരത്തെ പുരസ്കാരത്തിന് അര്‍ഹമായ ഹിലരിയുടെ വൂള്‍ഫ് ഹാള്‍ എന്ന നോവലും.
ഇംഗ്ലീഷ് എഴുത്തുകാരനും മലയാളിയുമായ ജിത് തയ്യില്‍ ബുക്കര്‍ പുരസ്കാരത്തിനുള്ള അന്തിമ പട്ടികയില്‍ ഇടം പിടിച്ചിരുന്നെങ്കിലും അവാര്‍ഡ് നേടാനായില്ല. ജിതിന്റെ നാര്ക്കോപൊളീസ് എന്ന കൃതിയാണ് അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: