”ഈശ്വരന് മാത്രമാണ് ശാശ്വതമെന്നും മറ്റെല്ലാം നശ്വരമാണെന്നും ഓര്‍മ്മിക്കുവിന്‍. നിദ്രയില്‍ നിന്നും ഉണരുവിന്‍. ഒരു പരിവര്‍ത്തനം വന്നേ മതിയാകൂ. സാത്വിക മനോഭാവം ,പ്രശാന്തത, ഉന്മേഷം, ഈശ്വരാഭിവാഞ്ഛ, ധര്മ്മാഭി്നിവേശം ഇവയെല്ലാം നിങ്ങളില്‍ ഉദിക്കണം. ഈശ്വരസ്മരണയില്നിന്നും ഒരു നിമിഷംപോലും വിട്ടുനില്‍ക്കരുത്. ചിലര്‍ ഇങ്ങിനെ ചോദിക്കും,
”ഈശ്വരന് ഒരുവന്റെ ഹൃദയത്തില്‍തന്നെ കുടികൊള്ളുകയല്ലേ? പിന്നെ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമെന്ത്? ഈശ്വരനാമം ആയിരമായിരം ആവര്‍ത്തി ഉരുവിടേണ്ടതുണ്ടോ? ഈശ്വരനെ ഒരു പ്രാവശ്യം വിളിച്ചാല്‍ പോരേ? അതേ,ശരിയാണ്. ഈശ്വരന് ഹൃദയത്തില്‍ തന്നെയുണ്ട്. ഈശ്വരന് അത്രമാത്രം സമീപവര്ത്തി തന്നെ. പക്ഷേ,നിങ്ങള്‍ ഈശ്വര സാന്നിദ്ധ്യം അനുഭവിക്കുന്നുണ്ടോ? നിങ്ങള്‍ ഈശ്വരന്റെ ശബ്ദം കേള്‍ക്കാറുണ്ടോ? നിങ്ങള്‍ ഈശ്വരനുമായി ഒരിക്കലെങ്കിലും സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടോ? ഈശ്വരനാമം ജപിക്കുമ്പോള്‍ ഹൃദയം ആസകലം അലിഞ്ഞ് സ്വയം വിസ്മരിക്കാന്‍ കഴിയുന്നുണ്ടോ? അത്രമാത്രം ഈശ്വരപ്രേമം നിങ്ങള്‍ക്കുണ്ടോ? ആ നില പ്രാപിച്ചുകഴിഞ്ഞെങ്കില് നിങ്ങള്‍ എങ്ങും പോകേണ്ടതില്ല. എന്നാല്‍ ആ ഹര്ഷോന്മത്തമായ പ്രേമം സാധനാനുഷ്ഠാനങ്ങളുടെ പരിണിത ഫലമാണ്. ചന്ദ്രഗോളത്തിലേക്കു ചെന്നുചേരാന്‍ മനുഷ്യനറിയാം. അത് ബാഹ്യപ്രപഞ്ചത്തിന്റെ ഒരന്വേഷണമാണ്. അഭിനന്ദനാര്‍ഹമായ ഒരദ്ഭുതകൃത്യം തന്നെയാണത്. സംശയമില്ല. പക്ഷേ അതിലുപരി സാധിക്കേണ്ടതായ മറ്റൊരു മഹത്തായ നേട്ടമുണ്ട്. അത് ദഹരാകാശ (ഹൃദയപദ്മത്തില്‍ പരമാത്മാവ് വസിക്കുന്ന സ്ഥാനം) സഞ്ചാരത്തിലൂടെ ഈശ്വരനുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതാണ്. ഇതിലേക്കു വെറും ബുദ്ധിപരമായ ശക്തി മാത്രം പോര. വിശുദ്ധി കൂടിയേ തീരൂ. സൂക്ഷ്മത്വവും അനിവാര്യമാണ്. ഗുരുകൃപ സമ്പാദിച്ചിരിക്കണം. നിങ്ങളുടെ സമഗ്രമായ ഏകാഗ്രതയും അനുപമമായ പ്രേമവും ഈശ്വരാന്വേഷണത്തിന് വിനിയോഗിച്ചേ മതിയാകൂ.
എം.എ.ബിരുദം ഒരുവന് അത്ര എളുപ്പത്തില്‍ നേടാന്‍ കഴിയില്ല. അതിലേക്ക് അതികഠിനമായി യത്നിക്കണം. എം.എ .എന്നപദംകൊണ്ട് അമ്മ സൂചിപ്പിക്കുന്നത്,”മദേഴ്സ്് ആംസ്”(അമ്മയുടെ കരങ്ങള്‍) എന്നാണ്. ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒരു ഇളംകുഞ്ഞിന്റെ അവസ്ഥയേയാണ്. അതേ,ജ്ഞാനി ഒരു ഇളംകുഞ്ഞിനേപ്പോലെയാണ്. ജഗജ്ജനനിയായ ഈശ്വരിയുടെ കരങ്ങളില്‍ വിശ്രമിക്കുന്ന ഒരു പൈതല്‍.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: