മൗണ്ട് മൗഗാനൂയി (ന്യൂസിലന്‍ഡ്) : മൂന്ന് തവണ ചാമ്പ്യന്മാരായ ഇന്ത്യ ഐസിസി അണ്ടര്‍ -19 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ന് ഓസീസിനെ നേരിടും.
രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യന്‍ ടീം മികവ് കാട്ടുമെന്നാണ് പ്രതീക്ഷ. നായകന് പൃഥ്വി ഷായാണ് ബാറ്റിങ്ങിലെ കരുത്ത്.ഹിമാന്‍ഷു റാണ, സുഭ്മാന് ഗില്‍ തുടങ്ങിയവര്‍ ഷായ്ക്ക് മികച്ച പിന്തുണ നല്‍കും.മുന്‍ നിരക്കാര്‍ പിടിച്ചു നിന്നാല്‍ ഇന്ത്യക്ക് വിജയമൊരുങ്ങും. അനുകുല്‍ റോയ് , അഭിഷേക് ശര്‍മ എന്നിവരാണ് മധ്യനിരയിലെ കരുത്തരായ ബാറ്റ്സ്മാന്മാര്.
ബംഗാളിന്റെ പേസ് ബൗളര്‍ ഇഷാന് പോറലാണ് ഇന്ത്യന്‍ ബൗളിങ്ങിനെ നയിക്കുന്നത്. ന്യൂസിലന്‍ഡിലെ സാഹചര്യങ്ങളുമായി ഇണങ്ങിയ ശിവം മാവി പോറലിന് പിന്തുണയേകും.
ടൂര്‍ണമെന്റ് തുടങ്ങുന്നതിന് ഏറെനാള്‍ മുമ്പ് ന്യൂസിലന്‍ഡിലെത്തിയ ഇന്ത്യന്‍ ടീം അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകഴിഞ്ഞു. 2014 ലാണ് ഇന്ത്യ അവസാനമായി അണ്ടര്‍ -19 ലോകകപ്പ് കിരീടം നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: