ന്യൂദല്‍ഹി: രാംഗഢിലെ ചരിത്ര സ്മാരകമായ ശവകുടീരം വിനോദസഞ്ചാരകേന്ദ്രമാക്കി വികസിപ്പിക്കണമെന്ന് ചൈന. കൊല്‍ക്കത്തയിലെ ചൈനീസ് എംബസിയിലെ കോണ്‍സുല്‍ ജനറല്‍ മ ഷാന്വുവാണ് ഇതുസംബന്ധിച്ച് പ്രസ്താവന നടത്തിയത്.
രണ്ടാം ലോകമഹായുദ്ധത്തിനിടെ മരിച്ച 667 ചൈനീസ് സൈനികരുടെ മൃതദേഹങ്ങള്‍ അടക്കിയിരിക്കുന്നത് ഝാര്‍ഖണ്ഡിലെ റാംഗഢിലാണ്. ഷാന്വുവിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം വെള്ളിയാഴ്ച രാംഗഢിലെ ശ്മശാനം സന്ദര്‍ശിച്ച് പുഷ്പചക്രം അര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇവിടെ വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റാന്‍ ചൈന ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രദേശം ആഗോള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന് ഇന്ത്യയുമായി ചൈനീസ് ഭരണകൂടവും സഹകരിക്കും. ഇന്ത്യ-ചൈന സുഹൃത് ബന്ധത്തിന്റെ നിശബ്ദ സാക്ഷിയാണ് ഈ ശവകുടീരം. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ പ്രവേശിച്ച ജാപ്പനീസ് സൈന്യത്തെ തടഞ്ഞത് ഈ സൈനികരാണെന്നും ഷാന്‍വു കൂട്ടിച്ചേര്‍ത്തു.
രാംഗഢില്‍ നിന്നും നാല് കിലോമീറ്റര്‍ ദൂരെയായി ഭുര്‍കുന്ദ-പട്രാതു വഴിയിലാണ് ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്നത്. 1944 ഡിസംബറിലാണ് 7.25 ഏക്കറിലായുള്ള ഈ ശവകുടീരം തീര്‍ത്തത്. വനത്തിന് നടുവിലാണ് ഈ കുടീരം സ്ഥിതി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: