വാഷിങ്ടണ്‍: ബാലിസ്റ്റിക് മിസൈല്‍ പതിക്കുമെന്നും ജനങ്ങള്‍ അടിയന്തരമായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നുമുള്ള മൊബൈല്‍ സന്ദേശത്തില്‍ മുള്‍മുനയിലായി അമേരിക്കന്‍ നഗരം. 40 മിനിറ്റോളം ഹവായി നഗരത്തിലെ ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തിയ ശേഷമാണ് ഉദ്യോഗസ്ഥരില്‍ ആര്‍ക്കോ പറ്റിയ അബദ്ധമാണെന്നും മിസൈല്‍ ആക്രമണമില്ലെന്നും ഔദ്യോഗികമായി സന്ദേശം പുറത്തുവന്നത്.
ശനിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് ഹവായ് നഗരത്തില്‍ മിസൈല്‍ ആക്രമണമുണ്ടാകുമെന്ന മൊബൈല്‍ ഫോണുകളിലേക്ക് വന്നത്. ജനങ്ങള്‍ എത്രയും പെട്ടന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും ഇത് മോക്ഡ്രില്‍ അല്ലെന്നും പ്രത്യേകം പറഞ്ഞിരുന്നു. ഹവായ് എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സി അഡ്മിനിസ്ട്രേറ്റര്‍ വേണ് മിയാഗി സന്ദേശം അയച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി അറിയിച്ചു.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിശദീകരണം തേടിയിട്ടുണ്ട്. ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍സ് കമ്മീഷന് ചെയര്മാന് അജിത് പൈ അന്വേഷണത്തിന് ഉത്തരവിട്ടു. അമേരിക്കക്കു നേരെ ഉത്തരകൊറിയയുടെ ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ സുരക്ഷാമുന് കരുതലിന്റെ ഭാഗമായി രൂപീകരിച്ച സംവിധാനം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരില്‍ ആരെങ്കിലും അറിയാതെ അടിയന്തിര സന്ദേശത്തിന്റെ ബട്ടണ്‍ അമര്ത്തിയതാണെന്നാണ് കരുതുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളുടെ പേരില്‍ ഇത്തരം മുന്നറിയിപ്പുകള്‍ തയാറാക്കി വെച്ചിരുന്നു.
തെറ്റായ സന്ദേശം പുറത്തിറങ്ങി പത്തു മിനിട്ടിനുള്ളില്‍ത്തന്നെ അപകടമില്ലെന്ന് രണ്ടാമത് സന്ദേശം അയച്ചെങ്കിലും നെറ്റ്വര്‍ക്ക് തകരാര്‍ മൂലം 40 മിനിട്ടുകള്‍ക്ക് ശേഷമാണ് അത് എല്ലാവര്ക്കും ലഭ്യമായതെന്നും എമര്‍ജന്‍സി മാനേജ്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: