ഇസ്ലാമാബാദ്: പാക് പ്രധാനമന്ത്രിയായിരുന്ന ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം പാക് താലിബാന് ഏറ്റെടുത്തു. പത്തു വര്‍ഷത്തിനു ശേഷമാണ് തങ്ങളാണ് കൊലയാളികളെന്ന് താലിബാന് വെളിപ്പെടുത്തുന്നത്. 2007 ഡിസംബര്‍ 27 നാണ് പൊതുസമ്മേളനത്തിനിടെ ചാവേറാക്രമണത്തില്‍ ബേനസീര്‍ മരിച്ചത്. താലിബാന് ഭീകരനേതാവ് അബു മന്‍സൂര്‍ ആസിം മുഫ്തി നൂര്‍ വാലി എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം തുറന്നു പറയുന്നത്.
റാലിക്കിടെ ഭീകരര്‍ അവര്‍ക്കെതിരെ വെടിയുതിര്‍ത്തു, പിന്നാലെ മനുഷ്യ ബോംബ് പൊട്ടിത്തെറിച്ചു. കേസില്‍ കഴിഞ്ഞ വര്‍ഷം അഞ്ചു പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: