കാലിഫോര്‍ണിയ: ആഹാരം നല്‍കാതെ രക്ഷിതാക്കള്‍ വീട്ടിലെ ഇരുട്ടുമുറിയില്‍ പൂട്ടിയിട്ട 13 കുട്ടികളെ പോലീസെത്തി മോചിപ്പിച്ചു. ആഞ്ജലിസില്‍ നിന്ന് 95കിമി അകലെ പെറിസ്സിലാണ് സംഭവം. രക്ഷിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. 57 വയസ്സുകാരനായ അലന് ടര്‍പിനും 49കാരി ലൂയിസ് അന്ന ടര്‍പിനുമാണ് അറസ്റ്റിലായത്.
വീട്ടില്‍ നിന്ന് രക്ഷപ്പെട്ടെത്തിയ 17കാരിയാണ് പോലീസിനെ വിവരമറിയിച്ചത്. സഹോദരി നല്കിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാന്‍ പോലീസെത്തുമ്പോള്‍ ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉള്‍ഭാഗം. പലരെയും കട്ടിലിനോട് ചേര്‍ത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു.
വീട്ടിനുള്ളില്‍ കെട്ടിയിട്ട 12 കുട്ടികളില്‍ ഏഴുപേര്‍ മുതിര്ന്നവരാണെന്ന് പോലീസ് പറഞ്ഞു. 18 വയസിനും 29നും ഇടയിലുള്ളവരാണ് ഇവര്‍. രക്ഷിക്കാന്‍ ചെല്ലുമ്പോള്‍ എല്ലാം കുട്ടികളാണെന്നായിരുന്നു കരുതിയിരുന്നതെന്ന് പോലീസ് പറഞ്ഞു. കുട്ടികളില്‍ ചിലര്‍ അബോധാവസ്ഥയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എന്നാല്‍ കുട്ടികളെ കെട്ടിയിട്ടതിന് പ്രത്യേകിച്ച് കാരണമൊന്നും രക്ഷിതാക്കള്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവര്‍ക്കുമെതിരെ കുട്ടികള്‍ക്കെതിരായ പീഡനക്കുറ്റം ചുമത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: