മുംബൈ: ഭീകരാക്രമണത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ബേബി മോഷെ 9 വര്‍ഷങ്ങള്‍ക്ക് ശേഷം മുംബൈയില്‍ തിരിച്ചെത്തി. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം, 18നായിരിക്കും മോഷെ തന്റെ വീടായിരുന്ന നരിമാന് ഹൗസിലെത്തുക. കൂട്ടക്കൊലയില്‍ മരിച്ചവരുടെ ഓര്‍മ്മയ്ക്കായുളള പദ്ധതി ഇവിടെ ഉദ്ഘാടനം ചെയ്യപ്പെടും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണമനുസരിച്ചാണ് മോഷെ ഇസ്രയേലില്‍ നിന്നെത്തിയത്. പ്രധാനമന്ത്രിയുമായുളള നരിമാന് ഹൗസിലെ മോഷെയുടെ കൂടിക്കാഴ്ചയെ ആവേശത്തോടെയും വികാരപരമായുമാണ് നോക്കിക്കാണുന്നതെന്ന് ചബദ് ഹൗസ് ഡയറക്ടര്‍ ഇസ്രായേല്‍ കൊസ്ലൊവ്സ്കി മാധ്യമങ്ങളെ അറിയിച്ചു.
2008ല്‍ മുംബൈ ഭീകരാക്രമണത്തില്‍ രണ്ട് വയസ് പ്രായമുളളപ്പോളാണ് മുത്തശ്ശി സാന്‍ഡ്ര സാമുവല്‍ മോഷെയെ രക്ഷിക്കുന്നതും ഇസ്രായേല്‍ നഗരമായ അഫുലയിലേക്ക് സുരക്ഷയ്ക്കായി മാറ്റിത്താമസിപ്പിക്കുന്നതും
പ്രതികരിക്കാൻ ഇവിടെ എഴുതുക: