മെക്സിക്കോ സിറ്റി: അഞ്ഞൂറു വര്‍ഷത്തിലേറെയായി അന്വേഷിക്കുകയായിരുന്നു ആ രോഗം ഏതാണെന്ന്. 1545ല്‍ മെക്സിക്കോയിലെ അസ്റ്റെക് സമൂഹത്തിലെ ജനസംഖ്യയുടെ എണ്‍പത് ശതമാനത്തേയും തൂത്തെറിഞ്ഞ പകര്‍ച്ചവ്യാധിയെ പ്രാദേശിക ഭാഷയില്‍ കോക്കോലിസ്റ്റ്ലി എന്നാണ് വിശേഷിപ്പിച്ചിരുന്നത്.
കടുത്ത പനി, തലവേദന, മൂക്കില്‍ നിന്നും ചെവിയില്‍ നിന്നുമൊക്കെ രക്തം, മൂന്നോ നാലോ ദിവസം കഴിയുമ്പോള്‍ മരണം. അഞ്ചു വര്‍ഷത്തോളം മെക്സിക്കോയെ ഭീതിയിലാഴ്ത്തി ഈ പകര്‍ച്ചവ്യാധി.
മെക്സിക്കോയില്‍ പതിനാലാം നൂറ്റാണ്ടില്‍ സര്‍വനാശം വിതച്ച രോഗം ഏതാണെന്നു തിരിച്ചറിയാനുള്ള ഗവേഷണങ്ങള്‍ ശാസ്ത്രലോകം തുടര്‍ന്നുകൊണ്ടേയിരുന്നു. ചരിത്രപരമായ ആ അന്വേഷണത്തിന് ഉത്തരം കണ്ടെത്തിയിരിക്കുന്നു, ജര്‍മനിയിലെ ട്യൂബിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷക അഷില്‍ദ് വഗെനെ പറയുന്നു.
പകര്‍ച്ചവ്യാധിയില്‍ കൊല്ലപ്പെട്ടവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയപ്പോള്‍ കിട്ടിയ പല്ലിന്റെ ഡിഎന്‍എയില്‍ നിന്നാണ് നിര്‍ണായക സൂചനകള്‍ കിട്ടിയതെന്ന് നാഷണല്‍ എക്കോളജി ആന്‍ഡ് എവല്യൂഷന്‍ മാസികയില്‍ എഷില്ദ് പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. ഡിഎന്‍എ ഫലത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഗവേഷണത്തിനൊടുവിലാണ് വന്‍ നാശം വിതച്ച പകര്‍ച്ചവ്യാധി ടൈഫോയിഡിന്റെ കടുത്ത അവസ്ഥയായിരുന്നു എന്നു കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: