കേരളത്തെയും തമിഴ്നാടിനെയും വേര്‍തിരിക്കുന്ന തൂവല്‍മലയുടെ ഉച്ചിയില്‍ നിന്നുത്ഭവിച്ചെത്തുന്നതാണ് ജലധാര. 65 അടി താഴ്ചയിലേയ്ക്ക് പതിക്കുന്ന ജലം പാറമുകളിലെ കുളത്തില്‍ നിറഞ്ഞ ശേഷം 20 അടി താഴ്ചയിലേക് പതിക്കുന്നു. വേനലിലും ജലസമൃദ്ധമായ ഇവിടെ ഏറെ ആളുകള്‍ എത്തുന്നു. എന്നാല്‍ ആറു മാസമായി ഇവിടം സഞ്ചാരികള്‍ക്ക് പ്രവേശനം ഇല്ല. മഴവെള്ളപാച്ചിലില്‍ അപകടം സൃഷ്ടിച്ചിരുന്ന ജലപാതത്തില്‍ സഞ്ചാരികളെ കടത്തിവിടാന്‍ പാടില്ല എന്ന നിര്‍ദ്ദേശം പാലിക്കാതെ വനസംരക്ഷണ സമിതി സഞ്ചാരികളെ കടത്തിവിട്ടതിനെ തുടര്‍ന്ന് ഇവിടെ രണ്ട് തമിഴ്നാട് സ്വദേശികള്‍ മരണമടഞ്ഞിരുന്നു. ഇതിനുശേഷം അടച്ചിട്ട ജലപാതം ഇന്നും തുറന്നിട്ടില്ല.
2002 മുതല്‍ മണലാറും കുംഭാവുരുട്ടിയും അച്ചന്‍കോവില്‍ വൈല്‍ഡ് ലൈഫ് ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അച്ചന്‍കോവില്‍ ഫോറസ്റ്റ് ഡിവിഷന്റെ അധീനതയിലുമുള്ള വനസംരക്ഷണ സമിതി നിയന്ത്രണത്തില്‍ ഉള്ള ഇവിടെ നൂറുകണക്കിന് സഞ്ചാരികളാണ് ദിവസവും ഇവിടെ വന്നിരുന്നത്. ഇതുമൂലം ലക്ഷങ്ങളുടെ വരുമാനവും ലഭിച്ചിരുന്നു. ജലപാതത്തില്‍ എത്താന്‍ മുതിര്‍ന്നവര്‍ക്ക് 25 രൂപയും അഞ്ചുമുതല്‍ 15 വയസ് വരെ പ്രായമായവര്‍ക്ക് 10 രൂപയും വാഹനത്തില്‍ എത്തുന്നവര്‍ക്ക് ബസ്-100 രൂപ, മിനി ബസ്, വാന്‍-80, കാര്‍, ജീപ്പ് – 30 രൂപ, ഓട്ടോ,ബൈക്ക് – 20 രൂപ എന്നിങ്ങനെ ചാര്‍ജ് ചെയ്തിരുന്നു. രാവിലെ എട്ടുമുതല്‍ വൈകിട്ട് നാലുവരെ ആയിരുന്നു പ്രവേശനം. എന്നാല്‍ ഇന്ന് സഞ്ചാരികള്‍ ഇല്ലാതെ വിജനമാണ്. ഇവിടെ ഉണ്ടായിരുന്ന വള്ളികുടിലുകളൂം വിശ്രമസങ്കേതങ്ങളും നാശോന്മുഖമാണ്. ജലപാതത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്കാന് വി.എസ്.എസ് വാച്ചന്മാരുണ്ട്. എന്നാല്‍ ഇവിടെ എത്തുന്ന മദ്യപസംഘങ്ങളാണ് പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തുന്നത്. കൂറ്റന്മരങ്ങളുടെയും വള്ളിപ്പടര്‍പ്പുകളുടെയും പച്ചപ്പിനിടയിലൂടെ പറക്കെട്ടുകളെ തഴുകി തലോടി നുരഞ്ഞിറങ്ങുന്ന കുംഭാവുരുട്ടി സഞ്ചാരികള്‍ക്ക് ഏറെ ഹൃദ്യമായ അനുഭവം തന്നെയാകും സമ്മാനിക്കുക. അപകടകരമായ ഇവിടെ സഞ്ചാരികള്‍ പ്രവേശിക്കതക്ക രീതിയില്‍ അപകടരഹിതനിര്മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ പ്രകൃതി ഒരുക്കിയ ഈ സ്വിംമ്മിഗ് പൂള് ഏവര്‍ക്കും ദൃശ്യവിരുന്നാകുമെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: