കൊച്ചി: സംവരണാനുകൂല്യം ലഭിക്കാത്ത സമുദായങ്ങള്‍ ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനില്‍നിന്ന് പ്രാഥമിക അംഗീകാരം കിട്ടിക്കഴിഞ്ഞാല്‍ പേരും കൊടിയും അടയാളവും പ്രഖ്യാപിക്കും. മലബാറില്‍ നൂറിലേറെ നായര്‍ സമാജ കരയോഗങ്ങളുടെ മേധാവി മഞ്ചേരി കെ.ആര്. ഭാസ്കരപിള്ള രക്ഷാധികാരിയും കെ.എസ്.ആര്. മേനോന് (ആലുവ) അദ്ധ്യക്ഷനുമായി താല്‍ക്കാലിക സമിതി രൂപീകരിച്ചു. കോന്നി ഗോപകുമാര്‍ ജനറല്‍ സെക്രട്ടറി, മല്ലേലില്‍ ശ്രീധരന് നായര്‍ ട്രഷറര്‍.
തിരുവനന്തപുരത്ത് ജനുവരി 14 ന് നടന്ന പാര്‍ട്ടി രൂപീകരണ യോഗത്തില്‍ കണ്ണൂരെ നമ്പ്യാര്‍ സമാജം, ഹരിപ്പാട് ശൈവ വെള്ളാള സംഘം, കൊല്ലം വാര്യര്‍ സമാജം ഗ്ലോബല്‍ നായര്‍ സേവാ സമാജം തുടങ്ങിയ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്തു. കറുകുറ്റി, നിലമ്പൂര്‍, കളമശ്ശേരി എന്നിവിടങ്ങളില്‍ തയ്യാറെടുപ്പു യോഗങ്ങള്‍ ചേര്‍ന്നിരുന്നു.
ജനുവരി ആദ്യം, പുതിയ പാര്‍ട്ടിയുടെ നേതാക്കളില്‍ പ്രമുഖര്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി.കെ. സുകുമാരന്‍നായരുമായി എന്‍എസ്എസ് ആസ്ഥാനത്ത് കൂടിക്കാഴ്ച നടത്തി പാര്‍ട്ടി രൂപീകരണം ചര്‍ച്ച ചെയ്തു. എന്‍എസ്എസിന്റെ രാഷ്ട്രീയ നയം സമുദൂര സിദ്ധാന്തമാണെങ്കിലും സംവരണാനുകൂല്യമില്ലാത്ത സമുദായങ്ങള്‍ പാര്‍ട്ടിയുണ്ടാക്കുന്ന ആശയത്തോട് വിയോജിപ്പില്ലെന്ന് ജനറല്‍ സെക്രട്ടറി പറഞ്ഞതായി പുതിയ സംഘടനാ അദ്ധ്യക്ഷന്‍ കെ.എസ്.ആര്. മേനോന് പറഞ്ഞു.
സമുദായത്തില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ സംവരണാനുകൂല്യമുള്ളവരുടെ വിഭവഗത്തില് കൊണ്ടുവരിക എന്ന ആവശ്യമാണ് ഏറ്റവും പ്രധാനമായി പുതിയ പാര്‍ട്ടി ഉന്നയിക്കുകയെന്ന് മേനോന് പറഞ്ഞു. നിലവിലുള്ള സംവരണത്തെ ഒരുതരത്തിലും എതിര്‍ക്കുന്നില്ല. സാമൂഹ്യ നീതി ഉറപ്പാക്കുക, ജാതിഭേദം അവസാനിപ്പിക്കുക, പരിസ്ഥിതി സംരക്ഷിക്കുക എന്നിവയാണ് മറ്റ് ലക്ഷ്യങ്ങള്‍. മുഖ്യമന്ത്രിക്ക് ഇതിന് നിവേദനം നല്‍കും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 5000 വോട്ടുകളില്‍ താഴെ വിജയം നിര്‍ണ്ണയിച്ച 28 മണ്ഡലങ്ങളില്‍ പുതിയ പാര്‍ട്ടി നിര്‍ണ്ണായക പങ്കു വഹിക്കുമെന്ന് മേനോന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: