ന്യൂദല്‍ഹി: ഡിജിറ്റല്‍ യുഗത്തിലെത്തി നില്‍ക്കുമ്പോഴും ഭീകരപ്രവര്‍ത്തനമാണ് എല്ലാ പ്രശ്നങ്ങളുടെയും കാരണമെന്നും രാജ്യം ഇത് കാലങ്ങളായി നേരിടുകയാണെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ന്യൂദല്‍ഹിയില്‍ റൈസിന ഡയലോഗ് 2018 പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പിന്തുണ ലഭിക്കുന്തോറും ഭീകരത വളരുകയേ ഉള്ളൂ, അവര്‍ പറഞ്ഞു. ഹൈടെക്നോളജി ഉപയോഗിച്ച് നടത്തുന്ന ഭീകരത അതിര്‍ത്തി കടന്നെത്തുകയാണ്. നമുക്ക് ഇവയെ പ്രതിരോധിക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം കരസേനാ മേധാവി ബിപിന്‍ റാവത്ത് സൈനികരോട് ഏത് സമയത്തും യുദ്ധത്തിന് സന്നദ്ധരായിരിക്കണമെന്ന് ആഹ്വാനം ചെയ്തിരുന്നു. ശത്രുക്കളുടെ കൈവശമുള്ളത് ആണവ- രാസ ആയുധങ്ങളാണെന്നും ഇത് മനുഷ്യവംശത്തെ തന്നെ നശിപ്പിക്കുന്നവയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇത്തരത്തില്‍ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന രാജ്യത്തെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭീകരപ്രവര്ത്തകര് സോഷ്യല്‍ മീഡിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ട്. അതിനാല്‍ സോഷ്യല്‍ മീഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും റാവത്ത് സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: