ദല്‍ഹി : ഇസ്രേയല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഇന്ത്യന്‍ സന്ദര്‍ശനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പാകിസ്ഥാന്. ഇന്ത്യയും ഇസ്രേയലും തമ്മില്‍ മുസ്ലിം വിരുദ്ധകൂട്ടുകെട്ടാണുള്ളതെന്നായിരുന്നു പാകിസ്ഥാന് വിദേശകാര്യമന്ത്രി ഖ്വാജാ ആസിഫിന്റെ പ്രതികരണം. മുസ്ലിം മേഖലകളില്‍ അധിനിവേശം നടത്തിയ ചരിത്രമാണ് ഇരുരാജ്യങ്ങള്‍ക്കുമുള്ളത്. ഇന്ത്യ കശ്മീര്‍ കയ്യടക്കിയപ്പോള്‍ ഇസ്രയേല്‍ പാലസ്തീന്റെ ഭാഗങ്ങള്‍ കയ്യടക്കി. ഒരു സ്വകാര്യചാനലിനോടുള്ള സംഭാഷണത്തിനിടെയാണ് പാക് വിദേശകാര്യമന്ത്രിയുടെ വിവാദപ്രസ്താവന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: