അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ചോര്‍ന്നത് അന്വേഷിക്കാന്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. കുറ്റപത്രം പോലീസ് ചില മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് നടന് ദിലീപിന്റെ പരാതി. കുറ്റപത്രം ചോര്‍ത്തിയതില്‍ ഗൂഢാലോചനയുണ്ടെന്നും ദിലീപ് ആരോപിച്ചു.
കുറ്റപത്രത്തോടൊപ്പം മറ്റ് തെളിവുകളോ, ആക്രമിച്ചതിന്റെ ദൃശ്യങ്ങളോ നല്‍കിയില്ലെന്നും ഇത് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് രണ്ട് ഹര്‍ജികള്‍ കൂടി ദിലീപ് സമര്‍പ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ എതിര് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് പ്രോസിക്യൂഷന് ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് 22ലേക്ക് മാറ്റി.
അതേസമയം പോലീസ് കുറ്റപത്രം ചോര്‍ത്തി നല്‍കിയെന്ന വാദം പ്രോസിക്യൂഷന് നിഷേധിച്ചു. കുറ്റപത്രം മാധ്യമങ്ങള്‍ക്കു ലഭിച്ചതില്‍ പോലീസിന് പങ്കില്ലെന്നും ഫോണ്‍രേഖകള്‍ ഉള്‍പ്പെടെ വിവരങ്ങള്‍ പുറത്തുവിട്ടതു ദിലീപാണെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്.
ദ്യശ്യങ്ങള്‍ നല്‍കില്ലെന്ന നിലപാടിലുറച്ച് പോലീസ്
ആലുവ: നടി ആക്രമിക്കപ്പെട്ട കേസില്‍ നിലപാട് കടുപ്പിച്ച് അന്വേഷണ സംഘം. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന നിലപാട് അന്വേഷണ സംഘം കോടതിയെ അറിയിക്കും. ദൃശ്യങ്ങള്‍ പുറത്ത് പോകുന്നത് നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസ് ദുര്‍ബലമാക്കാനാണ് പ്രതിഭാഗം നീക്കം നടത്തുന്നതെന്നാണ് വിലയിരുത്തല്‍. ഇക്കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ദിലീപിന്റെ ഹര്‍ജിയില്‍ മറുപടി നല്കാന് അന്വേഷണ സംഘം കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: