കോട്ടയം: ശബരിമല അയ്യപ്പസേവാ സമാജം’സ്വച്ഛ് ശബരിമല പദ്ധതിയുടെ ഭാഗമായി എരുമേലിയിലും സന്നിധാനത്തും ശുചീകരണം നടത്തും. പതിനാറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 2,000 ഭക്തരെയുള്പ്പെടുത്തിയാണ് വന്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഈറോഡ് രാജന് പറഞ്ഞു. എരുമേലിയില്‍ 19നും 20ന് സന്നിധാനത്തുമാണ് ശുചീകരണം.
എരുമേലിയില്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ 9ന് പിസി ജോര്‍ജ് എംഎല്‍എ നിര്‍വഹിക്കും. ശുചീകരണ പ്രവര്‍ത്തനം തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ ഉദ്ഘാടനം ചെയ്യും. അയ്യപ്പസേവാസമാജം ദേശീയ പ്രസിഡന്റ് ടി. ബി ശേഖര്‍ അധ്യക്ഷത വഹിക്കും. പുണ്യം പൂങ്കാവനം ദേശീയ ചെയര്മാന് എസ്. ശിവരാമന് മുഖ്യാതിഥിയാകും. എരുമേലി ക്ഷേത്രവും പരിസരവും 12 മേഖലകളായി തിരിച്ചാണ് ശുചീകരണം നടത്തുന്നത്.
20ന് രാവിലെ 9ന് സന്നിധാനത്തു നടത്തുന്ന ശുചീകരണോദ്ഘാടനം ഐ.ജി പി. വിജയന് നിര്‍വഹിക്കും. സന്നിധാനം, മാളികപ്പുറം ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് 18 ഭാഗങ്ങളായി തിരിച്ചാണ് ശുചീകരണം. ഉരല്‍ക്കുഴി വരെ വൃത്തിയാക്കും. ശുചീകരണത്തിന് എത്തുന്ന സന്നദ്ധസേവകര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും ദേവസ്വം ബോര്‍ഡ് നല്‍കും.
പത്രസമ്മേളനത്തില്‍ അയ്യപ്പസേവാസമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് എരുമേലി, ട്രസ്റ്റി സ്വാമി അയ്യപ്പദാസ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: