തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐക്ക് കോടതിയുടെ വിമര്‍ശനം. മരണത്തില്‍ സംശയം ആരോപിച്ച് അഭയയുടെ പിതാവ് തോമസ് ഐക്കരക്കുന്നേല്‍ ആദ്യം ആര്‍ഡിഒയ്ക്ക് നല്കിയ പരാതി അടങ്ങിയ ഫയല്‍ നശിപ്പിച്ചതായി അന്തിമ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ച അേന്വഷണം നടത്തിയോ എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം നല്കാന് സിബിഐക്ക് സാധിച്ചില്ല.
കോടതി ഉന്നയിച്ച അവ്യക്തതകള്‍ വിശദീകരിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് കോടതിയില്‍ ഹാജരായില്ല. കേസിലെ പ്രധാന തെളിവായ തൊണ്ടിമുതലുകള്‍ നശിപ്പിച്ച ഉദ്യോഗസ്ഥരെ പ്രതികളാക്കണമെന്ന് ആവശ്യപ്പെട്ടു നല്കിയ രണ്ട് ഹര്‍ജികളിലും വാദം പൂര്‍ത്തിയായി. ഫാ.തോമസ് എം. കോട്ടൂര്‍, ഫാ.ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് പ്രതികള്‍. ഇവര്‍ നല്കിയ വിടുതല്‍ ഹര്‍ജിയിലെ വാദം ഈ മാസം 20 ന് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: