കൊച്ചി: സര്‍ക്കാര്‍ ഓഫീസുകള്‍ ഗൂഗിള്‍ മാപ്പില്‍ തിരഞ്ഞ് കഷ്ടപ്പെടുന്ന കാലം അവസാനിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് ഐടി മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സ്റ്റേറ്റ് സ്പേഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ (കെഎസ്ഡിഐ) ഭൗമ വിവര വ്യവസ്ഥ (ജിഐഎസ്) സംവിധാനത്തിലേക്ക് സര്‍ക്കാര്‍ ഓഫീസുകളെയും കൊണ്ടുവരുന്നു.
നിലവില്‍ കെഎസ്ഡിഐയുടെ നിയന്ത്രണത്തിലുള്ള കേരള ജിയോപോര്ട്ടലില് (വേേു://സറെശ.സലൃമഹമ.ഴീ്.ശി) കേരളത്തിന്റെ സംസ്ഥാന, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ റവന്യു അതിര്‍ത്തികള്‍, ജലസ്രോതസ്സുകള്‍, ജനസംഖ്യ, റോഡുകള്‍, കാര്‍ഷിക, സാമൂഹ്യ സാമ്പത്തിക വിവരങ്ങള്‍, പോലീസ് സ്റ്റേഷനുകള്‍, ആശുപത്രികള്‍, അക്ഷയ സെന്ററുകള്‍ തുടങ്ങിയ വിവരങ്ങളാണ് ലഭിക്കുക. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ശേഖരിക്കുന്ന കേരളത്തിന്റെ സര്‍വ്വേ വിവരങ്ങള്‍ സംയോജിപ്പിച്ച് മറ്റുള്ളവരിലേയ്ക്ക് കേരള ജിയോപോര്ട്ടലിലൂടെ ലഭ്യമാക്കുകയാണ് കെഎസ്ഡിഐ ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് ലളിതമായി ഇത് ഉപയോഗിക്കാം.
കേരള ജിയോപോര്ട്ടലില് ഗൂഗിള്‍ മാപ്പിലൂടെ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ കൃത്യതയാര്‍ന്ന വിവരങ്ങളാണുള്ളത്. ഭൂമിശാസ്ത്ര സംബന്ധമായ വിവരങ്ങള്‍ സമാഹരിച്ച് വിവിധ വകുപ്പുകളിലേക്കു എത്തിക്കുകയാണ് കെഎസ്ഡിഐ ചെയ്യുന്നത്. ഓരോ വകുപ്പുകളും സര്‍വ്വേ നടത്തുന്നതിലൂടെയുണ്ടാകുന്ന അധികചെലവ് തടയാനും ഇതിലൂടെ കഴിയും. സംസ്ഥാന സര്‍ക്കാരിന്റെ 39 ഓളം വകുപ്പുകള്‍ ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. വിവിധ സര്‍വകലാശാലകളുടെയും സ്കൂളുകളുടെയും ഗവേഷക വിദ്യാര്‍ത്ഥികളും പൊതുജനങ്ങളും കേരള ജിയോപോര്ട്ടലിന്റെ ഉപഭോക്താക്കളാണ്.
വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ എവിടെ സ്ഥിതി ചെയ്യുന്നു, ലഭിക്കുന്ന സേവനങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്ന രീതിയില്‍ മൊബൈല്‍ മാപ്പിങ് ആപ്പ് വികസിപ്പിക്കുന്നുണ്ട്. ജിപിഎസ് മുഖേന ശേഖരിക്കുന്ന വിവരങ്ങള്‍ കേരള ജിയോപോര്‍ട്ടല്‍ വഴിയോ മൊബൈല്‍ ആപ്പുകള്‍ വഴിയോ ലഭിക്കും. കേരള സ്റ്റേറ്റ് ഐടി മിഷന്റെ ഏറ്റവും നൂതനമായ ഉദ്യമമാണിത്. കെഎസ്ഡിഐയുടെയും ജിയോ പോര്‍ട്ടലിന്റേയും പ്രാധാന്യം സര്‍ക്കാര്‍ വകുപ്പുകളിലേക്കും പൊതുജനങ്ങളിലേക്കും വിദ്യാര്‍ത്ഥി സമൂഹങ്ങളിലേക്കും എത്തിക്കുന്നതിനായി സ്കൂളുകളും കോളേജുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ശില്‍പ്പശാലകളും സംഘടിപ്പിക്കുന്നുണ്ട്.
ദൃശ്യ ഉത്തമന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: