അമ്പലപ്പുഴ: ജില്ലയില്‍ ആദ്യമായി സംയോജിത നെല്ല് – മത്സ്യ – താറാവു ഇടവിളകൃഷി വിജയകരമായി പൂര്‍ത്തിയാക്കി.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് കരുമാടി വലിയ തുരുത്ത് – ചെറിയ തുരുത്ത് പാടശേഖരത്താണ് നൂതനമായ കൃഷി വിജയകരമായി പൂര്‍ത്തിയാക്കിയത്.
അന്തര്‍ദേശീയ കായല്‍കൃഷി ഗവേഷണ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ജില്ലയില്‍ ആദ്യമായി കൃഷി നടത്തിയത്. കൃഷി കഴിഞ്ഞ പാടശേഖരത്ത് 300 ഓളം ബ്രോയിലര്‍ താറാവുകളെയാണ് വളര്‍ത്തിയത്.
കൃഷി വകുപ്പും കായല്‍കൃഷി ഗവേഷണ പരിശീലന കേന്ദ്രവും സംയുക്തമായി 5 ലക്ഷം രൂപയാണ് ഈ പദ്ധതിക്കായി അനുവദിച്ചത്. ഇത്തരം കൃഷി രീതിയിലൂടെ കര്‍ഷകര്‍ക്ക് നാലിരട്ടിയോളം വരുമാനം കണ്ടെത്താനാകുമെന്ന് പരിശീലന കേന്ദ്രം ഡയറക്ടര്‍ ഡോ. കെ.ജി. പത്മകുമാര്‍ പറഞ്ഞു. കാര്‍ഷിക സര്‍വകലാശാലയുടെ സഹകരണത്തോടെയാണ് ജില്ലയില്‍ ആദ്യമായി ഈ പദ്ധതി ആരംഭിച്ചത്. പദ്ധതിയുടെ അവലോകനം 25ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: