നെടുംകുന്നം: നെടുംകുന്നം കവലയിലെ ഹൈമാസ്റ്റ് വിളക്ക് രണ്ടുമാസമായിട്ട് തെളിയുന്നില്ല. 12 ബള്‍ബുകളുള്ള ലൈറ്റുകള്‍ ഓരോന്നായി തെളിയാതെ വന്നതോടെ ലൈറ്റ് രണ്ടു മാസമായി പൂര്‍ണമായി കത്തുന്നില്ല. എന്നാല്‍ ഇപ്പോഴും പഞ്ചായത്ത് വൈദ്യുതി ബില്‍ അടയ്ക്കുന്നുണ്ട്.
ലൈറ്റില്ലാത്തതിനാല്‍ കവലയില്‍ രാത്രികാലങ്ങളില്‍ കൂരിരുട്ടാണ്. ഇരുട്ടിന്റെ മറവില്‍ സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിക്കുന്നതായും നാട്ടുകാര്‍ പറയുന്നു. പ്രതിഷേധം ഉയര്‍ന്നതോടെ ലൈറ്റ് തെളിക്കാന്‍ പഞ്ചായത്ത് ശ്രമം നടത്തി. അറ്റകുറ്റപ്പണി നടത്താന്‍ ലൈറ്റുകള്‍ അഴിച്ചു. ഇതോടെ മുപ്പതടിയോളം ഉയരമുള്ള പോസ്റ്റില്‍ നിന്നും ലൈറ്റ് ഏഴടി ഉയരത്തില്‍ ഇറക്കി തൂക്കിയിട്ട നിലയിലാണ്. ഇതു ലോഡുമായി വരുന്ന വാഹനങ്ങളില്‍ തട്ടുന്നതിനും കാരണമാകും.
ലൈറ്റുകളും, ചോക്കും, കപ്പാസിറ്ററുകളും തകരാറിലായതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിന് 38,000 രൂപയോളം ആവശ്യമായി വരും. ലൈറ്റ് നന്നാക്കുന്നത് സംബന്ധിച്ച വിവരം 19നു പഞ്ചായത്തില്‍ ചേരുന്ന പ്രത്യേക യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും, അറ്റകുറ്റപ്പണി നടത്താനുള്ള നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വി.എം. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: