കാണ്‍പൂര്‍: കാണ്‍പൂരില്‍ നിരോധിച്ച 100 കോടിയോളം രൂപ കണ്ടെത്തിയ സംഭവത്തില്‍ 16 പേരെ പോലീസ് ആറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്തവരില്‍ 7 പേര് വ്യവസായികളാണ്. ബാക്കിയുള്ളവര്‍ ഏജന്റുകളുമാണ്.
വ്യവാസായിയായ ആനന്ദ് കത്രിയുടെ നേതൃത്വത്തിലാണ് നിരോധന നോട്ടുകളുടെ ശേഖരണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആനന്ദ് കത്രി, സന്തോഷ് യാദവ്, സജ്ജയ് അഗര്‍വാള്‍, മനീഷ് അഗര്‍വാള്‍, കോത്തേഷ്വര് റാവു, സജ്ജയ് കുമാര്‍, അനില്‍ യാദവ്, സന്തോഷ് പതക്ക്, സജ്ജയ് റായി, റാം അസ്റെ, ദീരേന്ദ്ര, സജ്ജീവ് അഗര്‍വാള്‍, ഓംകാര്‍ യാദവ്, അലി ഹുസൈന് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടര്‍ന്നാണ് ആദായ നികുതി വകുപ്പും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥരും സംയുക്തമായി റെയ്ഡ് നടത്തിയത്. തെരച്ചിലില്‍ 100 കോടിയോളം വരുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നിരോധിത കറന്‍സി പിടിച്ചെടുത്തു.
ഏജന്റുമാരാണ് ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരോധിച്ച നോട്ടുകള്‍ ശേഖരിച്ച് ആനന്ദ് കത്രിക്ക് കൈമാറിയത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഒരു യുവതി കൂടി ഇവരുടെ സംഘത്തില്‍ ഉണ്ട്. അവരെ കണ്ടെത്തുന്നതിനായുള്ള തെരച്ചിലിലാണ് പോലീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: