ന്യൂദല്‍ഹി: ദോക് ലാമിൽ ചൈന സൈനിക ശക്തി വ്യാപിപ്പിക്കുന്നു. ദോക് ലാമിന്റെ വടക്കൻ പ്രദേശങ്ങളിൽ ചൈന വൻ തോതിൽ സൈന്യത്തേയും സൈനിക വാഹനങ്ങളേയും വിന്യസിച്ചതായിട്ടാണ് റിപ്പോർട്ട്. ഇതിന്റെ ഉപഗ്രഹദൃശ്യങ്ങള്‍ പുറത്ത് വന്നു. ഡിസംബര്‍ രണ്ടാം വാരം പകര്‍ത്തിയ ഉപഗ്രഹദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വടക്കന്‍ ദോക് ലാം പൂര്‍ണമായും കൈയ്യേറി ചൈന സായുധവാഹനങ്ങള്‍ വിന്യസിച്ചതായും ഉയരംകൂടിയ നിരീക്ഷണ ടവറുകളും സ്ഥാപിച്ചതായുമാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സേനാ പോസ്റ്റില്‍ നിന്ന് 80 മീറ്റര്‍ അകലെ, ഏഴ് ഹെലിപ്പാഡുകള്, ആയുധപ്പുര, കോണ്‍ക്രീറ്റ് കെട്ടിടങ്ങളും പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും ചൈന നിര്‍മിച്ചിട്ടുണ്ട്. മാത്രമല്ല, ആയുധസജ്ജമായ വാഹനങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. ഭൂട്ടാനുമായുള്ള തര്‍ക്ക മേഖലയിലാണു ചൈന പടയൊരുക്കം നടത്തുന്നതെന്നു ദൃശ്യങ്ങള്‍ സൂചിപ്പിക്കുന്നു.
ഭൂട്ടാനുമായുള്ള തര്‍ക്കമേഖലയില്‍ കടന്നുകയറി റോഡ് നിര്‍മ്മിക്കാനുള്ള ചൈനയുടെ ശ്രമം ഇന്ത്യ തടഞ്ഞതിനെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം 73 നാള് നീണ്ടുനിന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: