ആഗ്ര: ആഗ്ര സര്‍ക്യൂട്ട് ഹൗസില്‍ അന്തിയുറങ്ങുന്ന യുപി മുഖ്യമന്ത്രിമാര്‍ ഒരിക്കല്‍ക്കൂടി നിയമസഭ കാണില്ലെന്നാണത്രേ പൊതു വിശ്വാസം. ആത്മവിശ്വാസമാണ് അന്ധവിശ്വാസത്തിലും വലുതെന്ന് കരുതുന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആ അന്ധവിശ്വാസവും പൊളിച്ചുകൊടുത്തു. നോയിഡ സന്ദര്‍ശിക്കുന്ന യുപി മുഖ്യമന്ത്രിക്ക് സ്ഥാനം പോകുമെന്ന പ്രചാരണം വെറും അന്ധവിശ്വാസമായിരുന്നുവെന്ന് യോഗി കഴിഞ്ഞ മാസം തെളിയിച്ചതാണ്. നോയിഡയില്‍ ഒരു വട്ടമല്ല, മൂന്നുതവണ അദ്ദേഹം സന്ദര്‍ശനം നടത്തി.
ആഗ്രയിലെ സര്‍ക്കാര്‍ അതിഥി മന്ദിരമായ സര്‍ക്യൂട്ട് ഹൗസില്‍ അന്തിയുറങ്ങിയാല്‍ സ്ഥാനം പോകുമെന്നും സീറ്റു നഷ്ടമാകുമെന്നും പ്രചരിപ്പിച്ചവരെ നോക്കി പുഞ്ചിരി പൊഴിക്കുകയാണ് യോഗി. കഴിഞ്ഞ ദിവസം അവിടെ അന്തിയുറങ്ങി, അവിടെ പ്രത്യേക ഭക്ഷണമൊന്നുമൊരുക്കാന് അനുവദിക്കാതെ ലഭ്യമായ ലളിതഭക്ഷണവും കഴിച്ചാണ് യോഗി ലഖ്നൗവിന് മടങ്ങിയത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന് നെതന്യാഹു ആഗ്ര സന്ദര്‍ശിച്ചപ്പോള്‍ ഔപചാരികമായി സ്വീകരിക്കാനെത്തിയതാണ് യോഗി.
ആഗ്ര-നോയിഡക്കാര്യത്തില് സോഷ്യലിസ്റ്റായ അഖിലേഷ് യാദവ് പോലും അന്ധവിശ്വാസിയാണ്. നോയിഡ സന്ദര്‍ശിക്കാന്‍ പ്രാനമന്ത്രി മോദിയും മുഖ്യമന്ത്രി യോഗിയും തീരുമാനിച്ചപ്പോള്‍ രണ്ടുപേരും സീറ്റുനഷ്ടപ്പെടുത്താന് തീരുമാനിച്ചു ‘എന്ന് യാദവ് ട്വീറ്റ് ചെയ്തിരുന്നു.
അഖിലേഷും മായാവതിയും മുലായവും ആഗ്രയിലെത്തിയാല് പഞ്ചനക്ഷത്ര ഹോട്ടലില്ലാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ താമസിച്ചിട്ടില്ല. 29 വര്‍ഷത്തിനിടെ ആദ്യമായാണ് യുപി മുഖ്യമന്ത്രി സര്‍ക്യൂട്ട് ഹൗസില്‍ താമസിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: