ശ്രീനഗര്‍: ജമ്മു കശ്മീരില്‍ കഴിഞ്ഞവര്‍ഷം മാത്രം വധിച്ചത് 213 ഭീകരരെ. രണ്ടു വര്‍ഷത്തിനിടെ ജമ്മുകശ്മീരില്‍ സൈന്യത്തെ കല്ലെറിഞ്ഞ കേസില്‍ അറസ്റ്റിലായത് 11,290 പേരാണ്, സംസ്ഥാന നിയമസഭയില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അറിയിച്ചു. ബിജെപി അംഗം സത് ശര്‍മ്മയുടെ ചോദ്യത്തിന് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു. ഭീകരാക്രമണങ്ങളില്‍ 51 സാധാരണക്കാര്‍ക്ക് ജീവന് നഷ്ടമായി.
കഴിഞ്ഞ വര്‍ഷം 213 ഭീകരരെ വധിച്ചു. ഇവരില്‍ 127 ഭീകരര്‍ വിദേശികളായിരുന്നു. 86 പേര് സംസ്ഥാനത്തുള്ളവരും. 2016-ല്‍ വധിച്ചത് 150 ഭീകരരെയാണ്. 119 പേര് വിദേശികളായിരുന്നു. 31 പേര് പ്രദേശവാസികളും. ഭീകരരില്‍നിന്ന് പിടിച്ചെടുത്തത് 213 എകെ-47 തോക്കുകളാണ്.
സൈന്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥരേയും കല്ലെറിഞ്ഞ് ആക്രമിച്ചതിന് 3,773 കേസുകളെടുത്തു. ഇതില്‍ പെട്ട 11,290 പേരെ അറസ്റ്റ് ചെയ്ത് വിട്ടു. 2008 മുതല്‍ 17 വരെയുള്ള കാലത്ത് ആദ്യമായി കല്ലെറിഞ്ഞവര്ക്കെതിരേയുള്ള കേസ് പിന്‍വലിച്ചു.
ഇനി നിയമലംഘന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കില്ലെന്ന് രക്ഷിതാക്കളുടെ ഉറപ്പു നേടിയാണ് കേസ് പിന്‍വലിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: