അതിരമ്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് തുടക്കം. രാവിലെ 7-ന് ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം കൊടിയേറ്റും. വേദഗിരിയില്‍ നിന്നുള്ള കഴുന്ന് പ്രദക്ഷിണം വൈകുന്നേരം 5ന് നടക്കും. വിശുദ്ധ സെബസ്ത്യാനോസിന്റ തിരുസ്വരൂപം 20ന് രാവിലെ 7.15ന് പരസ്യ വണക്കത്തിന് പ്രതിഷ്ഠിക്കും. 20മുതല്‍ 23വരെ ദേശക്കഴുന്ന് നടക്കും. അതിരമ്പുഴയെ തെക്ക്, വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ച് ഓരോ ദിവസവും ഓരോ ഭാഗത്തുനിന്ന് ദൈവാലയത്തിലേക്ക് കഴുന്ന് പ്രദക്ഷിണം നടത്തും. ദേശക്കഴുന്നിന് ശേഷം രാത്രി 8.30ന് കലാപരിപാടികള്‍. 20ന് വടക്കുംഭാഗത്തിന്റെയും 21ന് പടിഞ്ഞാറ്റുംഭാഗത്തിന്റെയും ദേശക്കഴുന്നിന് ശേഷം ആകാശവിസ്മയം. 22ന് തെക്കുംഭാഗം ദേശക്കഴുന്നിന് ശേഷം ഗാനസന്ധ്യ, 23ന് കിഴക്കുംഭാഗം ദേശക്കഴുന്നിന് ശേഷം ഗാനസന്ധ്യ. നഗരപ്രദക്ഷിണം 24ന് വൈകുന്നേരം 5.30ന് വലിയപള്ളിയില്‍ നിന്ന് ആരംഭിക്കും. 25ന് വൈകുന്നേരം 5ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. ഫെബ്രുവരി 1ന് എട്ടാമിടം ആചരണത്തോടെ തിരുന്നാള്‍ സമാപിക്കും. പത്രസമ്മേളനത്തില്‍ ഫാ.സിറിയക് കോട്ടയില്‍, ഫാ.ജിജോ മണക്കാട്ട്, സെബാസ്റ്റിയന് മര്‍ക്കോസ് കുഴിംതൊട്ടിയില്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: