തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ അമൂല്ല്യ വസ്തുക്കളുടെ ശേഖരത്തിന്റെ ത്രിമാനമ്യൂസിയം സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശേഖരത്തിന്റെ ചിത്രങ്ങളെടുത്തശേഷം ത്രിമാന രീതിയിലാക്കി അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും മ്യൂസിയം സ്ഥാപിക്കുക. ചൈനയില്‍ ഇത്തരത്തില്‍ ഒരു മ്യൂസിയം ഉള്ളതായും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ സ്വദേശ് ദര്ശന് പദ്ധതിപ്രകാരം ക്ഷേത്രത്തില്‍ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മ്യൂസിയം സ്ഥാപിക്കുന്നതോടെ അമൂല്യ വസ്തുക്കളുടെ ശേഖരത്തെക്കുറിച്ച് ലോകജനതയ്ക്ക് അറിയാനും നേരിട്ട് മനസ്സിലാക്കാനും സാധിക്കും. ഇതിലേക്കായി സങ്കുചിത ചിന്താഗതികള്‍ മാറണമെന്നും മന്ത്രി പറഞ്ഞു.
ഇതു സംബന്ധിച്ച് മുന്‍ നിലപാടുകളില്‍ നിന്ന് പാടേ മലക്കം മറിയുന്നതാണ് മന്ത്രിയുടെ പ്രസ്താവന. അമൂല്യ വസ്തുക്കള്‍ കണ്ടെത്തിയ സമയത്ത് സിപിഎം നേതാക്കള്‍ പ്രസ്താവന നടത്തിയിരുന്നത് ശേഖരം രാജഭരണകാലത്തുള്ള നിര്ധനരുടെതാണെന്നും അതിനാല്‍ ലേലം ചെയ്ത് കിട്ടുന്ന തുക സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്ക് നല്‍കണമെന്നുമായിരുന്നു.ബി നിലവറയും തുറന്ന് അവ പൊതു ജനങ്ങള്‍ക്ക് കാണത്തക്കവിധം പ്രദര്‍ശിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ രാജകുടുംബാംഗങ്ങളും ശ്രീപദ്മനാഭ ഭക്തജന സേവാസമിതിയും വിവിധഹൈന്ദവ സംഘടനകളും രംഗത്തെത്തി. പ്രതിഷേധം കനത്തതോടെയാണ് സര്‍ക്കാരിന്റെ സങ്കുചിത മനോഭാവത്തിനും മാറ്റം വന്ന് ത്രിമാന മ്യൂസിയം എന്ന ആശയത്തിലേക്ക് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: