കൊച്ചി: പാറ്റൂര്‍ ഭൂമി അഴിമതി കേസില്‍ ഡിജിപി ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഊഹാപോഹങ്ങളെ ജേക്കബ് തോമസ് വസ്തുതകളായി അവതരിപ്പിക്കുകയാണെന്ന് കോടതി കുറ്റപ്പെടുത്തി. കേസില്‍ കോടതി നേരത്തെ ജേക്കബ് തോമസിനെ വിളിച്ചുവരുത്തിയിരുന്നു.
പാറ്റൂര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതി മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായിരുന്ന ജേക്കബ് തോമസിനെ വിമര്‍ശിച്ചത്. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ കോടതി എന്തടിസ്ഥാനത്തിലാണ് കേസ് അന്വേഷിച്ചതെന്ന് വ്യക്തമല്ലെന്നും അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് വായിച്ചാല്‍ മറ്റുള്ളവരെല്ലാം കുറ്റക്കാരാണെന്ന് തോന്നുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പാറ്റൂരിലെ ഭൂപതിവ് രേഖകളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് പരിശോധിച്ച കോടതിക്ക് കൃത്രിമങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് കോടതി ജേക്കബ് തോമസിനെ വിളിച്ചുവരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: