ന്യൂദല്‍ഹി: ഇന്ത്യ ഭീകരതയെ പിന്തുണയ്ക്കുന്നതായി ഔദ്യോഗിക ജീവിതത്തിനിടെ ഒരിക്കല്‍ പോലും കേട്ടിട്ടില്ലെന്ന് മുന്‍ സിഐഎ ഡയറക്ടര്‍ ഡേവിഡ് പെട്രിയസ്. പെട്രിയസിന്റെ വാക്കുകള്‍ ഇന്ത്യ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നു എന്ന പാക്കിസ്ഥാന്റെ ആരോപണത്തിനേറ്റ പ്രഹരമാണ്. ദില്ലിയില്‍ റെയ്സീന ഡയലോഗ് എന്ന വാര്‍ഷിക ചര്ച്ചായോഗത്തിലായിരുന്നു പെട്രിയസിന്റെ പ്രതികരണം. യോഗത്തില്‍ സംസാരിച്ചു കൊണ്ടിരുന്ന വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കറിനോടായി സദസ്സില്‍ നിന്നുയര്‍ന്ന ചോദ്യത്തിന് പെട്രിയസ് സ്വമേധയാ മറുപടി നല്‍കുകയായിരുന്നു.
മുന്‍ സിഐഎ ഡയറക്ടര്‍, അഫ്ഗാനിസ്ഥാനിലെ ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി അസിസ്റ്റന്റ്സ് ഫോഴ്സ് കമാന്‍ഡര്‍ എന്നീ പദവികള്‍ വഹിച്ച വ്യക്തി എന്ന നിലയില്‍ താന്‍ ഒരിക്കല്‍ പോലും ഇന്ത്യ ഭീകരവാദം പ്രാത്സാഹിപ്പിക്കുന്നു എന്നതിനെക്കുറിച്ച് കേട്ടിട്ടില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഇന്ത്യ ഭീകരയെ പിന്തുക്കന്നു എന്ന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യം കേട്ടതും പെട്രിയസ് ഇടപെട്ട് പ്രതികരിക്കുന്നത് ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമാണ്. ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ ഇന്ത്യ അശാന്തിയും ഭീകരതയും പ്രോത്സാഹിപ്പിക്കുന്നു എന്ന പാക്കിസ്ഥാന്റെ ആരോപണത്തിനേറ്റ ശക്തമായ പ്രഹരമാണ് മുന്‍ സിഐഎ ഡയറക്ടറുടെ പ്രതികരണം.
അതേസമയം പാക്കിസ്ഥാന് ഭരണകൂടവും പട്ടാളവും കാരണക്കാരായ ലൈംഗീകാതിക്രമങ്ങളെയും തിരോധാനങ്ങളെയും കുറിച്ച് ബലൂചിസ്ഥാന്‍ ജനത പലപ്പോഴും തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. അഫ്ഗാനിസ്ഥാനെയും ഇന്ത്യയെയും ഭീകര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാക്കിസ്ഥാന്റെ ആരോപണങ്ങള്‍ ഇന്ത്യക്ക് മേല്‍ സ്വന്തം പ്രതിഛായ വരച്ച് കാട്ടാനുള്ള അവരുടെ തന്ത്രം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: