ന്യൂദല്‍ഹി: ചൈനയ്ക്കൊപ്പമെത്തിയ സാമ്പത്തിക വളര്‍ച്ചയുടെ ശാസ്ത്രത്തോടൊപ്പം ലോകം മുഴുവന്‍ നമിച്ച യോഗയുടെ തന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും ന്യൂസിലാന്‍ഡിലെ ദാവോസിലേക്ക്. ജനുവരി 22 ന് ആരംഭിക്കുന്ന ആഗോള സാമ്പത്തിക ഉച്ചകോടിയില്‍ ഇന്ത്യയുടെ വിവിധ മേഖലകളിലെ മഹിമ അവതരിപ്പിക്കാന്‍ വിദഗ്ദ്ധ സംഘംതന്നെ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകും.
മരം കോച്ചുന്ന തണുപ്പില്‍ മഞ്ഞുീവണ ചരിവില്‍ പ്രധാനമന്ത്രിയും കൂട്ടരും യോഗ ചെയ്യും. അമരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ 70 രാഷ്ട്രത്തലവന്മാര്ക്ക് യോഗ നേരിട്ട് പരിചയപ്പെടുത്തി, ആവശ്യക്കാര്‍ക്ക് ഉച്ചകോടി ദിവസങ്ങൡ പരിശീലനം നല്‍കും. രണ്ട് യോഗ അദ്ധ്യാപകരും പ്രധാനമന്ത്രിയുടെ സംഘത്തിലുണ്ട്.
മോദിയാണ് 21 വര്‍ഷത്തിനിടെ ഇന്ത്യയെ ആഗോള സാമ്പത്തിക വേദിയില്‍ പ്രതിനിധീകരിക്കുന്ന പ്രധാനമന്ത്രി. ഉദ്ഘാടന വേദിയില്‍ മുഖ്യ പ്രഭാഷകന്‍ മോദിയാണ്. 1,500 പ്രമുഖര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും.
ഇന്ത്യയില്‍നിന്ന് ആറ് കേന്ദ്രമന്ത്രിമാര്‍, രണ്ട് മുഖ്യമന്ത്രിമാര്‍, ഒട്ടേറെ മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, 100 സിഇഒമാര്‍ ഉണ്ടാകും. ഏറ്റവും കൂടുതല്‍ പ്രതിനിധികള്‍ ഇന്ത്യയില്‍നിന്നായിരിക്കും. നരേന്ദ്രമോദി ഒരു ദിവസമേ ഉണ്ടാകൂ. 60 കമ്പനികളുടെ തലവന്മാരുമായി മോദി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: