ആലപ്പുഴ: കുട്ടനാടിന്റെ സമഗ്ര വികസനത്തിന് ഉതകുമായിരുന്ന കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ ഡോ. എം.എസ്. സ്വാമിനാഥന് ഉത്തരവാദിത്വം നിറവേറ്റിയില്ലെന്ന് മന്ത്രി ജി. സുധാകരന്. അദ്ദേഹം തയ്യാറാക്കിയ പാക്കേജ് മികച്ചതായിരുന്നു. എന്നാല്‍ അത് കൃത്യമായി നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു.
ഇക്കാര്യങ്ങളില്‍ ഇടപെടുന്നതില്‍ സ്വാമിനാഥന് വീഴ്ച സംഭവിച്ചു. സ്വാമിനാഥന് നിര്‍ദ്ദേശിച്ചതിന് വിരുദ്ധമായാണ് പാക്കേജിന്റെ പേരില്‍ കുട്ടനാട്ടില്‍ നടത്തിയത്. ഇക്കാര്യങ്ങളെ എതിര്‍ക്കാന്‍പോലും അദ്ദേഹം തയ്യാറായില്ലെന്നും സുധാകരന് പറഞ്ഞു. ഇതോടെ കുട്ടനാടിന്റെ വികസനത്തിന്റെ അവസാനത്തെ അവസരമാണ് ഇല്ലാതായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പ്രസിദ്ധീകരിക്കുന്ന ചെറുകര സണ്ണീ ലൂക്കോസ് രചിച്ച അതിജീവനത്തിനായി കേഴുന്ന കുട്ടനാട് എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്പിസിഎസ് പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്മാന് ബി. ശശികുമാര്‍ അദ്ധ്യക്ഷനായി. പത്രപ്രവര്ത്തകന് മാടവന ബാലകൃഷ്ണപിള്ള പുസ്തകം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: