ന്യൂദൽഹി: പാക്കിസ്ഥാൻ ഭീകരെ നിർമ്മിക്കുന്ന ഫാക്ടറിയായി മാറിയിരിക്കുകയാണെന്ന് ബലൂചിസ്ഥാൻ നേതാവ് മാമാ ഖാദിർ ബലൂച്. ബലൂചിസ്ഥൻ സ്വദേശികളെ പാക്ക് ഭീകരർ തട്ടിക്കൊണ്ട് പോയി ആയുധ പരിശീലനം നൽകുകയും അവരെ ഭീകരവാദത്തിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആയുധ പരിശീലനം നേടുന്നവരെ ബലൂചിസ്ഥാനെതിരെയും മറ്റു രാജ്യങ്ങള്‍ക്കുനേരെയും പാക്കിസ്ഥാൻ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. 1948 മാര്‍ച്ച് 27ന് പാക്കിസ്ഥാന് ബലൂചിസ്ഥാനിലേക്ക് അധിനിവേശം നടത്തിയെന്നും ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി സംസാരിക്കുന്നവരെ പാക്കിസ്ഥാന് കൊല്ലുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഹാസീഫ് സെയ്ദ്, മുല്ല ഒമര്‍ തുടങ്ങിയ ഭീകരരെ പാക്കിസ്ഥാന് നിര്‍മിച്ചതാണെന്നും അദ്ദേഹം ആരോപിച്ചു.
നേരത്തെ കുല്ഭൂഷണ് ജാദവിനെ പാക്കിസ്ഥാന് തട്ടിക്കൊണ്ട് പോയതാണെന്ന് മാമാ വ്യക്തമാക്കിയിരുന്നു. പാക് ചാര സംഘടനയായ ഐഎസ്ഐയാണ് കുല്‍ഭൂഷനെ തട്ടിക്കൊണ്ടു പോയതെന്നും മാമാ ഖാദിര്‍ ബലൂച് ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: