വയനാട്: മുൻ കാല നക്സലേറ്റ് നേതാവും വർഗീസിന്റെ സഹയാത്രികനുമായ പി.എസ് ഗോവിന്ദൻ (93) അന്തരിച്ചു.മാനന്തവാടിയില്‍ ഇന്ന് രാവിലെ 1.30 ന് കുറ്റിമൂലയില്‍ ആയിരുന്നു അന്ത്യം. എറണാകുളം വാഴക്കുളം മടക്കത്താനം ത്ത് നിന്നും 1948-ൽ വയനാട്ടിലേക്ക് കുടിയേറിയ ആളാണ് ഗോവിന്ദന്.
അധ്യാപകനായി സേവനം അനുഷ്ടിക്കുകയും ഇന്നത്തെ കണിയാരം എ എൽ പി സ്കൂൾ കുടിപ്പള്ളിക്കൂടമായി ആരംഭിക്കുന്നതിന് നേതൃത്വം കൊടുത്തു.അവിഭക്ത കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോടൊപ്പം നിന്നു. എ.കെ ജി നയിച്ച ആൾ ഇന്ത്യ കിസാൻ സഭയിൽ കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു.കർഷക തൊഴിലാളി യൂണിയന്റെ മാനന്തവാടിയിലെ പ്രവർത്തനങ്ങൾക്ക് സ. വർഗീസ് ഉൾപ്പെടെയുള്ളവ്നര്ക്ക് നൽകിയത് പി.എസ് ഗോവിന്ദനായിരുന്നു. നിരവധി സമര പോരാട്ടങ്ങളിൽ നേതൃത്വപരമായ പങ്ക് വഹിച്ചു. സി.പി.ഐ, സി.പി.എം സംഘടനകൾ പാർലമെന്റെറി പാത സ്വീകരിച്ചപ്പോൾ ചാരു മജുംദാറുടെ നേതൃത്വത്തിൽ നടന്ന നക്സൽ ബാരി കാർഷിക കലാപത്തിന്റെ രാഷ്ടീയം ഏറ്റെടുക്കുകയും അതിന്റെ ഭാഗമാവുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: