തിരുവനന്തപുരം: കേരള മത്സ്യമേഖല വിദ്യാര്ഥിസമിതി 23ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തും. ഓഖി ദുരിതാശ്വാസ പാക്കേജില്‍ മത്സ്യമേഖലയിലെ വിദ്യാര്‍ഥികളെ അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ചെന്ന് ഭാരവാഹികള്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ശുപാര്ശകളിലൊന്നും മത്സ്യമേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് ഒന്നുമില്ല. ലംപ്സം ഗ്രാന്റും സ്റ്റൈപ്പന്റും നിലവില്‍ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ലഭിക്കുന്നതിനാല്‍ വിദ്യാഭ്യാസം സൗജന്യമാണ്. അതിനാല്‍ സര്‍ക്കാര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഗ്ദാനങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കണ്‍വീനര്‍ ജിനു ലാസര്‍, ജോയിന്റ് കണ്‍വീനര്‍ രമ്യ എസ്. രാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: