ആലപ്പുഴ: വിദ്യാഭ്യാസ ആവശ്യത്തിനായി വായ്പയെടുത്ത് കടക്കെണിയിലായ യുവതീ യുവാക്കള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും സര്‍ക്കാരിന്റെ വിദ്യാഭ്യാസ വായ്പാ തിരിച്ചടവ് സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം.
കടക്കെണി മൂലം ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥികള്‍, വായ്പയെടുത്തതിനുശേഷം 80 ശതമാനമോ കൂടുതലോ ശാരീരിക വൈകല്യം സംഭവിച്ച വിദ്യാര്‍ഥികള്‍, മരണപ്പെട്ട വിദ്യാര്‍ഥികളുടെ രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ വായ്പയ്ക്ക് 60 ശതമാനം വരെ സര്‍ക്കാര്‍ വിഹിതം ലഭിക്കും.
40 ശതമാനമോ കൂടുതലോ ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് വരുമാന പരിധി ഒമ്പതു ലക്ഷം രൂപയാണ്്. അര്‍ഹതയില്ലാത്തവര്‍ക്കും റവന്യൂ റിക്കവറി മുഖേന നടപടികള്‍ സ്വീകരിച്ചിട്ടുള്ള കുടിശ്ശികക്കാര്‍ക്കും എല്ലാ ബ്ലോക്കുകളിലും നടക്കുന്ന ബാങ്ക് മേളയില്‍ ഒറ്റത്തവണ പദ്ധതി പ്രകാരം കുടിശിക തീര്‍പ്പാക്കി നടപടികള്‍ അവസാനിപ്പിക്കാം.
ആര്യാട,് അമ്പലപ്പുഴ ബ്ലോക്കുകളിലേത് 23ന് എസ്ഡിവിഎച്ച്എസ് ഓഡിറ്റോറിയത്തിലും 24ന് ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലേത് കുട്ടനാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും 29ന് പട്ടണക്കാട് ബ്ലോക്ക് ഓഫീസിലും 30ന് മുതുകുളം ബ്ലോക്കില്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളിലും ഫെബ്രുവരി ആറിന് തൈക്കാട്ടുശ്ശേരി ബ്ലോക്കില്‍ ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാളിലും ബാങ്ക് മേള നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: