കുറവിലങ്ങാട്: സീറോമലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ തന്നെക്കുറിച്ച് പറയപ്പെട്ട എല്ലാ കുറവുകളും ഉടന്‍ പരിഹരിക്കുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സംഭവിച്ച ചില കാര്യങ്ങള്‍ മനുഷ്യര്‍ക്കുള്ള കുറവുകള്ക്കൊണ്ട് സംഭവിച്ചതാണ്. അത് തിരുത്തപ്പെടുമെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു.
എറണാകുളം- അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിയിടപാടിനെക്കുറിച്ച് ആദ്യമായാണ് കര്‍ദ്ദിനാളിന്റെ പരസ്യപ്രതികരണം. നവീകരിച്ച കുറവിലങ്ങാട് മര്‍ത്ത്മറിയം ഫൊറോന പള്ളിയുടെ വെെഞ്ചരിപ്പിന് എത്തിയതായിരുന്നു അദ്ദേഹം.
ക്രൈസ്തവര്‍ക്കിടയില്‍ ഭിന്നതകള്‍ക്ക് അടിസ്ഥാനമില്ലെന്നും പക്ഷേ ചിലപ്പോള്‍ ഇത് സംഭവിക്കുന്നതായും അദ്ദേഹം പറഞ്ഞു. എന്നെ സംബന്ധിച്ച് പറയപ്പെട്ട കാര്യങ്ങള്‍ പൂര്‍ണ്ണമായും ശരിയല്ല. എന്നാല്‍ നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ എന്റെ കുറവുകള്‍ പരിഹരിക്കും. ഭൂമിയിടപാട് വിഷയത്തില്‍ തന്നെ പിന്തുണച്ച എല്ലാവര്ക്കും കര്‍ദ്ദിനാള്‍ നന്ദി അറിയിച്ചു. പ്രസംഗത്തില്‍ കര്‍ദ്ദിനാള്‍ വികാരാഭരിതനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: