വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബൂളിലെ ആഡംബര ഹോട്ടലായ ഇന്റര്‍കോണ്ടിനന്റലില്‍ താലിബാന് നടത്തിയ ഭീകരാക്രമണത്തെ അപലപിച്ച് അമേരിക്ക.
തികച്ചും അപലപനീയമായ സംഭവമാണ് ഉണ്ടായതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി റെക്സ് ടില്ലേഴ്സ്ണ് പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് അമേരിക്കന്‍ ഭരണകൂടത്തിന്റെ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.
അഫ്ഗാനിലെന്നല്ല ഒരു രാജ്യത്തും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നു പറഞ്ഞ ടില്ലേഴ്സണ്, രാജ്യത്ത് സമാധാനം പുനസ്ഥാപിക്കാനുള്ള അഫ്ഗാന്റെ എല്ലാ ശ്രമങ്ങള്‍ക്കും അമേരിക്കയുടെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്നും വ്യക്തമാക്കി.
ആക്രമണത്തില്‍ 14 വിദേശികളും നാല് അഫ്ഗാന് സ്വദേശികളുമടക്കം 18 പേരാണ് കൊല്ലപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: