ലക്നൗ: ഉത്തർപ്രദേശിൽ കർഷകനെ കൊള്ളപലിശക്കാരൻ ട്രാക്ടർ കയറ്റിക്കൊന്നു. ഉത്തർപ്രദേശിലെ സീതാപുരിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. 45കാരനായ ഗ്യാൻചന്ദ്രയാണ് പലിശക്കാരുടെ ക്രൂരത കാരണം ജീവൻ നഷ്ട്പ്പെട്ടത്.
കാർഷികാവശ്യത്തിനായി ട്രാക്ടർ വാങ്ങുന്നതിന് ഗ്യാൻചന്ദ്ര തൊണ്ണൂറ്റിഒൻപതിനായിരം രൂപ പലിശക്കാരുടെ അടുത്തു നിന്നും നിന്നും വാങ്ങിയിരുന്നു. ഈ തുക ഉപയോഗിച്ച് ട്രാക്ടർ വാങ്ങുകയും ചെയ്തു. എന്നാൽ മുഴുവൻ തുകയും പൂർണ്ണമായും തിരിച്ചടയ്ക്കാൻ ഗ്യാൻചന്ദ്രയ്ക്ക് കഴിഞ്ഞില്ല. തുടർന്ന് കഴിഞ്ഞ ദിവസം വീട്ടിലെത്തിയ പലിശസംഘം ഗ്യാൻചന്ദ്രയോട് കാശ് തിരികെ നൽകണമെന്ന് നിർബന്ധിച്ചു.
എന്നാൽ പണം നൽകാൻ ഈ അവസരത്തിൽ സാധിക്കില്ലെന്ന് അറിയിച്ച കർഷകനിൽ നിന്നും പലിശ സംഘം ട്രാക്ടറിന്റെ താക്കോൽ പിടിച്ചെടുക്കുകയും നിർബന്ധപൂർവ്വം ഇവരോടൊപ്പം കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ഗ്യാൻചന്ദ്രിനെ ട്രാക്ടറിൽ നിന്ന് തള്ളിതാഴെ വീഴ്ത്തിയതിനുശേഷം ട്രാക്ടർ കയറ്റി കൊല്ലുകയായിരുന്നു. വാഹനത്തിന്റെ ടയർ കയറിങ്ങിയ ഗ്യാൻചന്ദ്ര ഉടൻ മരണപ്പെട്ടു.
ഗ്യാൻചന്ദ്രയുടെ കൊലപാതകത്തിൽ അന്വേഷണം ഉടൻ വേണമെന്ന് ആവശ്യപ്പെട്ട് സഹോദരൻ രംഗത്തെത്തി. പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: